ADVERTISEMENT

ബാങ്കിങ് മേഖലയെ നേരിട്ട് ബാധിക്കുന്ന പ്രഖ്യാപനങ്ങൾ ഇത്തവണ കേന്ദ്ര ബജറ്റിൽ ഇല്ലായിരുന്നു. സാധാരണ പൊതുമേഖല ബാങ്കുകൾക്ക് മൂലധന സഹായം, ബാങ്കുകൾ കൂട്ടിച്ചേർക്കുക, സ്വകാര്യവൽക്കരിക്കുക എന്നിങ്ങനെയുള്ള നയങ്ങളോ നടപടികളോ ഒക്കെ ബജറ്റിൽ ഉണ്ടാകാറുണ്ട്. ഈ ബജറ്റിൽ അതും ഉൾക്കൊള്ളിച്ചിട്ടില്ല. എങ്കിലും ബാങ്കിങ് - സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്ന പരോക്ഷ ഇടപെടലുകൾ ബജറ്റിലുണ്ടായിരുന്നു.  

ധനകമ്മി കുറയുമ്പോൾ  

ബജറ്റ് അടക്കമുള്ള സാമ്പത്തിക നയരേഖകളെ ബാങ്കുകൾ സമീപിക്കുക അത് വിഭവസമാഹരണം, വിഭവ ഉപയോഗം, വിവിധ രംഗങ്ങളിലേക്കുള്ള വിഭവ നീക്കിയിരിപ്പിന്റെ അളവ്, മുന്നോട്ടുള്ള നയങ്ങളും നിയമങ്ങളും എന്നിവയെല്ലാം വിശകലം ചെയ്തുകൊണ്ടാണ്.  

നികുതിയും കടമെടുപ്പും

വിഭവ സമാഹരണത്തിന് സർക്കാരിനുള്ള പ്രധാനപ്പെട്ട രണ്ടു വഴികൾ നികുതിയും കടമെടുപ്പുമാണ്. ഇതിൽ നികുതിയിനത്തിൽ വർധനവ് ഉണ്ടാകും എന്ന് ബജറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ശ്രദ്ധേയമായ കാര്യം സർക്കാരിന്റെ കടമെടുപ്പ് കുറയും എന്നതാണ്. 14.13 ലക്ഷം കോടി ആണ് 2024-25 വർഷത്തിലെ കടമെടുപ്പ്.  ഇത്  നടപ്പു സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കുറവാണ്. സമ്പദ് വ്യവസ്ഥയിൽ നിന്ന് സർക്കാർ എടുക്കുന്ന തുക കുറയുമ്പോൾ അവിടെ കൂടുതൽ ലിക്വിഡിറ്റി (പണലഭ്യത) സാധ്യമാകും. ഇത് സ്വകാര്യ രംഗത്തെ പ്രവർത്തനങ്ങൾക്ക് പണലഭ്യത വർദ്ധിപ്പിക്കും. ഉൽപാദന രംഗത്തും, കച്ചവടത്തിനും, കൃഷിക്കും സേവനങ്ങൾക്കും കൂടുതൽ പണം ലഭിക്കും. തൊഴിലവസരങ്ങൾ വർദ്ധിക്കും. സേവിങ്സ് വർദ്ധിക്കും. ബാങ്കുകളുടെ പക്കൽ കൂടുതൽ തുക എത്തിച്ചേരും. സ്വഭാവികമായും പലിശനിരക്കുകൾ കുറയും.  

സർക്കാരിന്റെ നികുതിയിൽ നിന്ന് വരുമാനമേറുമ്പോൾ, കടമെടുപ്പ് കുറയുമ്പോൾ, ധനക്കമ്മി കുറയും. നടപ്പ് സാമ്പത്തിക വർഷം ബജറ്റിൽ കണക്കാക്കിയിരുന്ന ധനകമ്മി 5.9 ശതമാനമായിരുന്നു. മികച്ച നികുതി വരുമാനവും സാമ്പത്തിക അച്ചടക്കവും മൂലം ഇത്  5.8 ശതമാനത്തിൽ ഒതുങ്ങുമെന്നാണ് വിലയിരുത്തിയിരിക്കുന്നത്. 2025 മാർച്ചിൽ ഇത് 5.1 ശതമാനമായും 2026 മാർച്ചിൽ ഇത് 4.5 ശതമാനമായും കുറയ്ക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. ബജറ്റിൽ വിലയിരുത്തുന്ന ആകെ ചിലവുകൾ കുറയ്ക്കാതെ, വരുമാനം വർധിപ്പിച്ച് ധനക്കമ്മി കുറക്കുന്നത് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും.  എന്നാൽ ഈ വലിയ പ്രതീക്ഷ പ്രായോഗിക തലത്തിൽ എത്ര മാത്രം സാധ്യമാകും എന്നത് കാത്തിരുന്ന് കാണേണ്ടതുണ്ട്.

English Summary:

Bank Interest Rates May Come Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com