ADVERTISEMENT

പൈനാപ്പിൾ എ ഗ്രേഡിന് ചിലപ്പോഴെല്ലാം വില 7 രൂപയിലും താഴെയെത്താറുണ്ട്. വിപണിയിൽ മുപ്പതും അറുപതും രൂപ വിലയ്ക്ക് പൈനാപ്പിൾ വിൽക്കുമ്പോഴും കർഷകർക്കു ലഭിക്കുന്നത് എട്ടും പത്തും രൂപയായിരിക്കും. എന്നാൽ പൈനാപ്പിൾ ഇലയുടെ വിലയ്ക്ക് ഇപ്പോൾ ലഭിക്കുന്ന വില കിലോഗ്രാമിന് 15 രൂപയാണ്. വാഴക്കുളത്തെ കർഷകരിൽ ചിലർ പൈനാപ്പിൾ വിലയെക്കാൾ കൂടുതൽ തുകയ്ക്ക് ഇല വിൽക്കുന്നു. കോയമ്പത്തൂരിൽ നിന്നെത്തുന്ന സംഘത്തിനാണ് ഇല നല്ല ഭംഗിയായി കെട്ടാക്കി നൽകുന്നത്. കോയമ്പത്തൂർ സംഘത്തിന് ഒറ്റ നിർബന്ധമേയുള്ളു. പൈനാപ്പിൾ ഇലയുടെ ഉപയോഗമെന്തെന്നു ചോദിക്കരുത് ! 

വിസ്മയമായി പൈനാപ്പിൾ ഫാബ്രിക്

കന്നുകാലിക്ക് ആഹാരമായും ബാക്കി കത്തിച്ചും കുഴിച്ചിട്ടും ഒഴിവാക്കിയിരുന്ന പൈനാപ്പിൾ ഇലകളിൽ നിന്ന് നാരുകൾ വേർതിരിച്ചെടുക്കാമെന്നും ഇതുപയോഗിച്ച് വസ്ത്രങ്ങൾ നെയ്യാമെന്നുമുള്ള കണ്ടുപിടിത്തമാകും പൈനാപ്പിളിനെക്കാൾ വില പൈനാപ്പിൾ ഇലകൾക്ക് നൽകാൻ കോയമ്പത്തൂരിൽ നിന്നുള്ള വ്യാപാരികളെ പ്രേരിപ്പിച്ചതെന്നാണു കർഷകർ കരുതുന്നത്. മൂവാറ്റുപുഴ സ്വദേശിയായ പ്രവാസി മലയാളി ഫിലിപ്പീൻസിൽ ഇത്തരമൊരു സംരംഭം തുടങ്ങിയിരുന്നു. മൂവാറ്റുപുഴയിൽ നടന്ന കാർഷിക മേളയിൽ പൈനാപ്പിൾ ഇലയുടെ നാരുകളിൽ നിന്ന് നെയ്തെടുത്ത വസ്ത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. 

സൂപ്പർതാരം ഷാറൂഖ് ഖാൻ പോലും പൈനാപ്പിൾ നാരുപയോഗിച്ചു നെയ്ത വസ്ത്രങ്ങളുടെ ആരാധകനാണെന്നു വാർത്തകളുണ്ട്. കൗതുക നാരുകളുടെ ഗുണമേന്മയിൽ പുതിയ ഗവേഷണം നടത്തുന്ന ഫാഷൻ ലോകത്തിന് വിസ്മയമായിരുന്നു പൈനാപ്പിൾ ഫാബ്രിക്. വിപുലമായ തോതിൽ പൈനാപ്പിൾ ഫാബ്രിക് വിപണിയിലെത്തിയാൽ പൈനാപ്പിൾ കർഷകർക്കായിരിക്കും ആത്യന്തികമായ നേട്ടം. 

ഫിലിപ്പീൻസിൽ കൈതച്ചക്ക കൃഷിചെയ്യുന്നത് അതിന്റെ ഇലയിൽനിന്നു നാര് എടുക്കുന്നതിനാണ്. അതുപയോഗിച്ച് മങ്ങിയ വെള്ളനിറമുള്ള സുതാര്യവും വളരെ കനം കുറഞ്ഞതുമായ തുണിത്തരങ്ങളുണ്ടാക്കുന്നു. തൂവാലകൾ, ബെൽറ്റുകൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം ഉണ്ടാക്കാൻ അതുപയോഗിക്കുന്നു. ഇതിലേറെ നാരുകൾ ലഭിക്കുന്നതാണ് വാഴക്കുളം പൈനാപ്പിൾ. ഇലയുടെ പ്രസക്തി എന്തെന്ന് വരുംദിവസങ്ങളിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് കർഷകർ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com