ADVERTISEMENT

കെ.എഫ്.സിയുടെ സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി അടുത്ത വര്‍ഷം 250 കോടി രൂപയുടെ വായ്പ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം യുവസംരംഭകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. അനായാസം വായ്പ ലഭിക്കുമെന്നത് ഈ രംഗത്തേക്ക് കടന്നുവരാന്‍ കൂടുതല്‍ യുവാക്കളെ പ്രേരിപ്പിക്കും.വിദേശ രാജ്യങ്ങളിലുള്‍പ്പടെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരെയും വ്യവസായ വാണിജ്യ സംരംഭകരേയും സഹകരിപ്പിച്ച് കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താനായി സിയാല്‍ മാതൃകയില്‍ 100 കോടി രൂപ മൂലധനമുള്ള ഒരു മാര്‍ക്കറ്റിങ് കമ്പനി ആരംഭിക്കുമെന്ന പ്രഖ്യാപനവും ഗുണകരമാണ്.  ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിങ്, ഗുണമേന്മ ഉറപ്പുവരുത്തല്‍, മാര്‍ക്കറ്റിങ് ഉള്‍പ്പടെയുള്ള ചുമതലകള്‍ കമ്പനി നിര്‍വ്വഹിക്കും. ഈ പദ്ധതിക്കായി 20 കോടി രൂപ അനുവദിക്കുന്നു. സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി സര്‍ക്കാര്‍ വകുപ്പുകളിലെ വാങ്ങലുകളില്‍ മുന്‍ഗണന ലഭിക്കും.  ഇതിനായി വെബ് പോര്‍ട്ടല്‍ തുടങ്ങാനും പരിപാടിയുണ്ട്

സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കും

കേരളത്തില്‍ വളരെ സുലഭമായി ലഭിക്കുന്ന ചക്കയില്‍ നിന്ന് ആരോഗ്യദായകമായ ഉല്പന്നങ്ങള്‍ ഉണ്ടാക്കി 12 കോടി രൂപയോളം വിറ്റുവരവ് നേടിയ ഒരു സ്റ്റാര്‍ട്ടപ്പിന്റെ വിജയകഥയും മന്ത്രി ബജറ്റില്‍ പരാമര്‍ശിച്ചിരുന്നു.  ഇത്തരം സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നറിയിച്ച അദ്ദേഹം ക്ലിനിക്കല്‍ ട്രയല്‍ സൗകര്യങ്ങള്‍, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ അനുമതികള്‍ വളരെ വേഗത്തില്‍ സംരംഭകര്‍ക്ക് ലഭ്യമാക്കുന്നതിനുളള കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കാമ്പസ്സുകളില്‍ റിസര്‍ച്ച് സെന്ററുകള്‍ വികസിപ്പിക്കും. ഈ സെന്ററുകളോട് ചേര്‍ന്ന് സ്റ്റാര്‍ട്ട് അപ്പ്, ഇന്‍കുബേഷന്‍ സെന്ററുകള്‍ സജ്ജമാക്കും. ഇതിനായി കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, കുസാറ്റ്, ഫിഷറീസ്, മെഡിക്കല്‍, ടെക്‌നിക്കല്‍, വെറ്ററിനറി, അഗ്രികള്‍ചര്‍ സര്‍വ്വകലാശാലകള്‍ക്ക് 20 കോടി രൂപവീതം ആകെ 200 കോടി രൂപ കിഫ്ബി അനുവദിക്കും.

English Summary : Government Announced Various Aids for Startups in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com