ആധാര്‍ ഓതന്റിക്കേഷന് നടത്താന്‍ മുത്തൂറ്റ് ഫിനാന്‍സിന് അംഗീകാരം
Mail This Article
ആധാര്‍ ഒതന്‍റിക്കേഷന്‍ നടത്താന്‍ മുത്തൂറ്റ് ഫിനാന്‍സിനു സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും അംഗീകാരം. മറ്റ് 42 സ്ഥാപനങ്ങള്‍ക്കൊപ്പമാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അതിവേഗം സേവനങ്ങള്‍ ലഭ്യമാക്കാനുള്ള അവസരം ഒരുങ്ങിയതോടെ ഡിജിറ്റല്‍-ഫസ്റ്റ് എന്‍ബിഎഫ്സി എന്ന തലത്തിലായിരിക്കും മുത്തൂറ്റിന്റെ പ്രവർത്തനം. മുത്തൂറ്റ് എന്ന സംയോജിത ആപ്പ് വഴിയുള്ള കമ്പനിയുടെ സ്വര്‍ണ പണയ വിതരണവും തിരിച്ചടക്കലുകളും ഇനി അതിവേഗം നടക്കും.
2022 നവംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം ഐമുത്തൂറ്റ് ആപ്പ് 10 ലക്ഷത്തിലേറെ ഡൗണ്‍ലോഡുകള്‍ പിന്നിട്ടിട്ടുണ്ട്. ഈ കാലയളവിലെ ശരാശരി ഡിജിറ്റല്‍ ഇടപാടുകള്‍ 30,000 ആയിരുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ വഴി പ്രതിദിനം ശേഖരിച്ച ശരാശരി മൂല്യം 20 കോടി രൂപയുമായിരുന്നു. സംയുക്തമായി തങ്ങളുടെ സ്വര്‍ണ പണയ ഇടപാടുകളുടെ 40 ശതമാനം കൈമാറ്റങ്ങളും ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്.
ആധാർ ഓതന്റിക്കേഷൻ അനുമതി ലഭിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വേഗത്തിലുള്ള ബയോമെട്രിക് കെവൈസി ലഭ്യമാക്കും. ഉപഭോക്താവ് തങ്ങളുടെ 4500 ലധികം ഉള്ള ശാഖകളില്‍ ഏതെങ്കിലും ഒന്നില്‍ എത്തിക്കഴിഞ്ഞാല്‍, ബയോമെട്രിക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒതന്‍റിക്കേഷനിലൂടെ ഉപഭോക്താവിന് കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ്, എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയുമായ കെ. ആര്‍. ബിജിമോന്‍ എന്നിവർ പറഞ്ഞു.
English Summary : Muthoott Finance Got Permission for Aadhar Authentication