ADVERTISEMENT

പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ നിരക്കുകൾ ഉയർത്തിയതിനെ തുടർന്നുള്ള പ്രശ്നങ്ങൾ ഈ വർഷം  ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. പലിശ നിരക്കുകൾ വര്‍ധിപ്പിക്കുന്നതോടെ വായ്പ തിരിച്ചടവ് കൂടുകയും, ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുന്നത് കുറയ്ക്കുകയും ചെയ്യന്നത് പല റിസർച്ച് ഏജൻസികളും ആഗോളതലത്തിൽ എല്ലായിടത്തും  ഉണ്ടാകുന്നുണ്ടെന്നു റിപ്പോർട്ട് ചെയ്തിരുന്നു. നെതെർലാൻഡ്‌സിലും ഇപ്പോൾ ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കയറ്റുമതിയും, ഗാർഹിക ചെലവുകളും കുറഞ്ഞതിനെത്തുടർന്ന് സമ്പദ് വ്യവസ്ഥ പിന്നോട്ട് പോയി. ഇതോടെ നെതർലാൻഡ്സ് മാന്ദ്യത്തിലേക്ക് വീണതായി രാജ്യത്തിന്റെ സ്ഥിതിവിവരക്കണക്ക് ഓഫീസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

വിലക്കയറ്റം തന്നെ വില്ലൻ

വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ 0.4 ശതമാനം ചുരുങ്ങിയതിന് ശേഷം രണ്ടാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ 0.3 ശതമാനം ഇടിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് നെതർലാൻഡ്സ് റിപ്പോർട്ട് ചെയ്തു. ആഗോള വ്യാപാരത്തിൽ വളരെക്കാലമായി നന്നായി പ്രകടനം നടത്തിയിരുന്ന നെതർലൻഡ്‌സ്‌ കോവിഡിന് ശേഷം തിരിച്ചു കയറിയിരുന്നെങ്കിലും വീണ്ടും വളർച്ച കുറയുകയായിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാത്തതാണ് രാജ്യം നേടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ് സൂചന. എന്നാൽ തൊഴിൽ വിപണി നെതെർലാൻഡ്സിൽ ശക്തമായി മുന്നേറുകയാണ്. 

English Summary : Netherlands in Economic Recession

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com