ADVERTISEMENT
വോഡഫോണ്‍  ഐഡിയയുടെ റൈറ്റ്‌സ് ഇഷ്യു ഏപ്രില്‍ 10 ന് തുടങ്ങും.ഇതിലൂടെ 25,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. വിദേശ നിക്ഷേപകരില്‍ നിന്നും 18,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. എഫ്ഡിഐ അനുമതിക്കായി  വോഡഫോണ്‍ ഐഡിയ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇഷ്യുവിന് കാബിനറ്റിന്റെ അനുമതി ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 5,000 കോടി രൂപയ്ക്ക് മുകളില്‍ വരുന്ന ഏത് വിദേശ നിക്ഷേപത്തിനും കാബിനറ്റിന്റെ അനുമതി ആവശ്യമാണ്. വോഡഫോണ്‍ ഐഡിയയുടെ എഫ്ഡിഐക്ക് ഫെബ്രുവരി 28 ന് കാബിനറ്റ് അനുമതി നല്‍കി. പ്രതി ഓഹരി 12.50 രൂപയ്ക്കാണ് റൈറ്റ്‌സ് ഇഷ്യു തീരുമാനിച്ചിരിക്കുന്നത്. വിപണി വിലയിലും 61 ശതമാനത്തോളം ഇളവാണ് അനുദിച്ചിരിക്കുന്നത്. 87: 38 എന്ന അനുപാതത്തിലാണ് അവകാശ ഓഹരികള്‍ ലഭ്യമാക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com