ADVERTISEMENT

2030 ൽ ഇന്ത്യ ജപ്പാനെ പിന്നിലാക്കി ഏഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് എസ് ആൻഡ് പി ഗ്ലോബൽ. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമാകും. 2021 മുതൽ ഇന്ത്യ സുസ്ഥിര വികസനത്തിന്റെ പാദയിലാണെന്നും രാജ്യാന്തര റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി പറഞ്ഞു. സാമ്പത്തിക വർഷത്തിൽ ഇന്ത്യ 6.2-6.3% വളർച്ച നേടുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2022ൽ ഇന്ത്യയുടെ ആകെ ജിഡിപി, യുകെ, ഫ്രാൻസ് രാജ്യങ്ങളെ മറികടന്നിരുന്നു.  യുഎസ് ആണ് ജിപിഡിയുടെ വലുപ്പത്തിൽ ഒന്നാമത്. ചൈന രണ്ടാം സ്ഥാനത്ത്. നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

ഇന്ത്യ അതിവേഗം വളരുമെന്ന് ധനമന്ത്രാലയം

അതിവേഗം വളരുന്ന ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥയെന്ന പേര് ഇന്ത്യ നിലനിർത്തുമെന്ന റിപ്പോർട്ടുമായി ധനമന്ത്രാലയം. സെപ്റ്റംബർ മാസത്തെ പ്രതിമാസ റിപ്പോർട്ട് പ്രകാരമാണിത്. ശക്തമായ ആഭ്യന്തര സാഹചര്യങ്ങളും പണപ്പെരുപ്പം കുറയുന്നതുമാണ് അനുകൂല ഘടകങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം പശ്ചിമേഷ്യൻ യുദ്ധവും അതുവഴിയുണ്ടാകുന്ന എണ്ണവിലക്കയറ്റവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചേക്കും.

English Summary:

According to s and p report India to become the third largest economy by 2030

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com