ADVERTISEMENT

കൊച്ചി ∙ ഇന്ത്യയിലെ ഓൺലൈൻ മത്സ്യ, മാംസ വിപണന രംഗത്തെ പ്രമുഖ മലയാളി സംരംഭമായ ‘ഫ്രഷ് ടു ഹോം’ സമുദ്രോൽപന്ന കയറ്റുമതി രംഗത്തേക്കും. ആദ്യ കണ്ടെയ്നർ അയച്ചതു യുഎസിലേക്ക്. ശീതീകരിച്ച കൂന്തൽ, കണവ, ചെമ്മീൻ തുടങ്ങിയവയാണു കയറ്റുമതി ചെയ്തത്. 

ലോകത്തിലെ പ്രധാന ഓൺലൈൻ ഫ്രഷ് മാർക്കറ്റ് ആകുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പാണ് ഇതെന്നു സിഇഒ ഷാൻ കടവിൽ പറഞ്ഞു. യുഎസ്എ, യൂറോപ്പ്, മധ്യ പൗരസ്ത്യ രാജ്യങ്ങൾ എന്നിവിടങ്ങളാണ് ആദ്യ ഘട്ട വിപണി. 

ഏതാനും മാസങ്ങൾക്കുള്ളിൽ കയറ്റുമതി ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണെന്നു ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മാത്യു ജോസഫ് പറഞ്ഞു. സമുദ്രോൽപന്ന സംസ്കരണത്തിനായി കോഴിക്കോട് യൂണി റോയൽ കമ്പനിയുടെ പ്ലാന്റാണ്  ഉപയോഗിക്കുന്നത്. 

2012 ൽ മാത്യു ജോസഫ് ആരംഭിച്ച ‘സീ ടു ഹോം’ എന്ന സംരംഭമാണു 2015ൽ ഷാൻ കടവിൽ ഉൾപ്പെടെയുള്ളവരുമായി ചേർന്നു ‘ഫ്രഷ് ടു ഹോം’ ആയി മാറിയത്.

English Summary:

'Fresh to Home' to the Export of seafood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com