പറന്നെത്താം, എയർ ടാക്സിയിൽ
Mail This Article
ന്യൂഡൽഹി∙ 2026ൽ രാജ്യത്ത് എയർ ടാക്സി വരുന്നു. ഇതിനായി ഇന്റർഗ്ലോബ് എന്റർപ്രൈസസ് (ഇൻഡിഗോ) യുഎസ് കമ്പനിയായ ആർചർ ഏവിയേഷനുമായി ധാരണാപത്രം ഒപ്പുവച്ചു.
ഡൽഹിയിലെ കൊണാട്ട് പ്ലേസും ഹരിയാനയിലെ ഗുരുഗ്രാമും തമ്മിലുള്ള 27 മണിക്കൂർ ദൂരം റോഡ് മാർഗം സഞ്ചരിക്കാൻ ഏകദേശം ഒന്നര മണിക്കൂർ വരെയെടുക്കാറുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായ റൂട്ടാണിത്.
എന്നാൽ എയർ ടാക്സി വന്നാൽ 7 മിനിറ്റിൽ പറന്നെത്താം. ബാറ്ററി ചാർജിൽ കുതിച്ച് പൊങ്ങി പറക്കുന്ന ചെറു വിമാനങ്ങളാണ് എയർ ടാക്സി (eVTOL-ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് എയർക്രാഫ്റ്റ്). നിന്നിടത്ത് നിന്ന് പറന്നുയരും, റൺവേ ആവശ്യമില്ല.
വലിയ നഗരങ്ങൾക്കുള്ളിലെ ഗതാഗതത്തിന് ഏറെ അനുയോജ്യമാണിത്.
നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ഒരു രാജ്യത്തും ഇതിന് പറക്കൽ ലൈസൻസ് ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച ചട്ടം ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ കൊണ്ടുവന്നേക്കും.
ചരക്കുനീക്കം, മെഡിക്കൽ സേവനം അടക്കം ലഭ്യമാക്കാം. കമ്പനികൾക്കും മറ്റും എയർ ടാക്സ് ചാർട്ടർ ചെയ്ത് ഉപയോഗിക്കാനും കഴിയും. ഏകദേശം 200 ആർചർ 'മിഡ്നൈറ്റ്' എയർക്രാഫ്റ്റുകൾ എയർ ടാക്സി സേവനത്തിനായി ഉപയോഗിക്കാനാണ് പദ്ധതി.