ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് കൂടുതൽ ഇന്റർനെറ്റ് ഉപയോഗത്തിന് കാരണമാകുന്ന നാലോ അഞ്ചോ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തങ്ങളുടെ അടിസ്ഥാനസൗകര്യം ഉപയോഗിക്കുന്നതിന് പണം നൽകണമെന്ന് ടെലികോം കമ്പനികളുടെ സംഘടന. സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) ഇതുസംബന്ധിച്ച് ധവളപത്രം പുറത്തിറക്കി. പ്ലാറ്റ്ഫോമുകളുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും വാട്സാപ്, നെറ്റ്‍ഫ്ലിക്സ്, മെറ്റ അടക്കമുള്ളവ ഇതിൽ വരുമെന്നാണ് സൂചന. എന്നാൽ ചെറിയ, ഇടത്തരം കമ്പനികൾ പണം നൽകേണ്ട.

അസ്വാഭാവികമായ ഇന്റർനെറ്റ് ട്രാഫിക്കിന് കാരണമാകുന്ന ഇത്തരം പ്ലാറ്റ്ഫോമുകൾ തങ്ങളുടെ ശൃംഖല വിപലീകരിക്കുന്നതിനും പരിപാലിക്കുന്നതിനും നിശ്ചിത തുക നൽകണമെന്നാണ് ആവശ്യം. നെറ്റ്‍വർക് അപ്ഗ്രഡേഷൻ അടക്കമുള്ളവയ്ക്കായുള്ള ചെലവിന്റെ ഭാരം ജനങ്ങളിലേക്ക് കൈമാറുന്നത് ശരിയല്ലെന്നും സിഒഎഐ ചൂണ്ടിക്കാട്ടി.

ദക്ഷിണ കൊറിയയിൽ നെറ്റ്‍ഫ്ലിക്സും എസ്കെ ടെലികോം കമ്പനിയും തമ്മിൽ പണം നൽകാൻ ധാരണയായിട്ടുണ്ടെന്നും സിഒഎഐ ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയനും സമാനമായ നയം പരിഗണിക്കുന്നുണ്ട്.

English Summary:

Reasonable charges for network usage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com