ADVERTISEMENT

ന്യൂഡൽഹി∙ വിലക്കയറ്റവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശനിരക്ക് ആവശ്യമില്ലെന്ന് റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) യോഗത്തിലെ അംഗവും മലയാളിയുമായ പ്രഫ.ജയന്ത് ആർ.വർമ. 

2023 ഫെബ്രുവരിക്കു ശേഷം ആദ്യമായി 0.25% പലിശ കുറയ്ക്കണമെന്ന് ഇക്കഴിഞ്ഞ എംപിസി യോഗത്തിൽ ആവശ്യപ്പെട്ട ഏക വ്യക്തിയാണ് ജയന്ത്. മറ്റ് 5 അംഗങ്ങളും നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

ചാലക്കുടി സ്വദേശിയായ ജയന്ത് അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറാണ്. എട്ടിന് അവസാനിച്ച എംപിസി യോഗത്തിന്റെ മിനിട്സിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.

വിലക്കയറ്റ തോത് 4 ശതമാനത്തിൽ എത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഇതിന് നിലവിലെ 6.5% എന്ന റീപ്പോ നിരക്ക് ആവശ്യമില്ലെന്നാണ് ജയന്ത് സമിതിയിൽ ഉന്നയിച്ചത്. വിലക്കയറ്റ ലക്ഷ്യത്തിനൊപ്പം സാമ്പത്തിക വളർച്ചയും ലക്ഷ്യം വയ്ക്കുന്നുവെന്ന പ്രതീതി എംപിസി നൽകണമെന്നും അദ്ദേഹം ശുപാർശ ചെയ്തു.

English Summary:

Inflation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com