ADVERTISEMENT

ന്യൂഡൽഹി∙ ബാങ്കിൽ നിന്ന് വീസ കാർഡ് വേണോ, റുപേയ് കാർഡ് വേണോ അതോ മാസ്റ്റർകാർഡ് വേണോയെന്ന് സെപ്റ്റംബർ 6 മുതൽ നിങ്ങൾക്ക് തീരുമാനിക്കാം. കാർഡ് പുതുക്കുമ്പോൾ ഇഷ്ടമുള്ള കാർഡ് നെറ്റ്‍വർക്കിലേക്ക് മാറാനും കഴിയും.

വീസ, മാസ്റ്റർകാർഡ്, റുപേയ്, അമേരിക്കൻ എക്സ്പ്രസ്, ഡൈനേഴ്സ് ക്ലബ് ഇന്റർനാഷനൽ എന്നിങ്ങനെ 5 കാർഡ് ശൃംഖലകളാണ് ഇന്ത്യയിലുള്ളത്.  ഇവയുമായി കരാറിൽ ഏർപ്പെട്ടാണ് ബാങ്കുകൾ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ നൽകുന്നത്. എന്നാൽ ഇതുവരെ നമുക്കിഷ്ടമുള്ള കാർഡ് നെറ്റ്‍വർക്ക് തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നില്ല. ബാങ്കാണ് ഇക്കാര്യം തീരുമാനിച്ചിരുന്നത്.

എന്നാൽ സെപ്റ്റംബർ മുതൽ പുതിയ കാർഡ് എടുക്കുന്നവർക്ക് ബാങ്കുകൾ ഒന്നിലേറെ ഓപ്ഷനുകൾ നൽകണമെന്നാണ് റിസർവ് ബാങ്ക് ഉത്തരവ്. നിലവിലുള്ള കാർഡുകൾ ഓരോ തവണ പുതുക്കുമ്പോഴും കാർഡ് നെറ്റ്‍വർക്ക് മാറാൻ കഴിയും. ചില കാർഡ് നെറ്റ്‍വർക്കുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്ന ബാങ്കുകൾക്ക് മറ്റ് നെറ്റ്‍വർക്കുകളുമായി ചേർന്ന് കാർഡ് ഇറക്കുന്നതിന് കരാർ തടസ്സമാകാറുണ്ട്. ഒന്നിലധികം കാർഡ് നെറ്റ്‍വർക്കുകൾ ഉപഭോക്താക്കൾക്ക് ബാങ്കുകൾ നൽകേണ്ടി വരും. 10 ലക്ഷത്തിൽ താഴെ മാത്രം കാർഡ് ഇഷ്യു ചെയ്തിട്ടുള്ള ബാങ്കുകൾക്ക് ആർബിഐ ഉത്തരവ് ബാധകമല്ല.

എന്താണ് മെച്ചം?

∙ പോർട്ടബിലിറ്റി:
നിലവിൽ വീസ കാർഡുള്ള വ്യക്തിക്ക് അയാളുടെ ബാങ്കിന് റുപേയ് കാർഡ് നെറ്റ്‍വർക്കുമായി കരാറുണ്ടെങ്കിൽ കാർഡ് പുതുക്കുമ്പോൾ മാറ്റിവാങ്ങാം. അടുത്തതവണ വീണ്ടും വീസ കാർഡിലേക്ക് തിരിച്ചുംപോകാം.
∙ ആനുകൂല്യങ്ങൾ: ഓരോ കാർഡ് നെറ്റ്‍വർക്കും വ്യത്യസ്തമായ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. (ഉദാ: ലൗഞ്ച് ആക്സസ്, സ്പാ, ഒടിടി സബ്സ്ക്രിപ്ഷൻ, സിനിമാടിക്കറ്റ്). ആനുകൂല്യങ്ങൾ കൂടുതലുള്ളത് നോക്കി തിരഞ്ഞെടുക്കാം. ഉപയോക്താവിന് ഓപ്ഷൻ ലഭിക്കുന്നതോടെ  കാർഡ് നെറ്റ്‍വർക്കുകൾ കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ നിർബന്ധിതരാക്കിയേക്കും.
∙ റുപേയ് കാർഡ്: നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) റുപേയ് കാർഡുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചേക്കും. റുപേയ് കാർഡ് മാത്രമേ നിലവിൽ യുപിഐയുമായി ബന്ധിപ്പിക്കാനാകൂ. മറ്റ് കാർഡ് നെറ്റ്‍വർക്കുകളിലേതിന് സമാനമായ ലാഭം റുപേയ് വഴി ലഭിക്കാത്തതിനാൽ പല ബാങ്കുകളും റുപേയ് കാർഡുകൾ അധികം പ്രോത്സാഹിപ്പിക്കാറില്ലായിരുന്നു.

English Summary:

New debit/credit card rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com