രൂപ – ‘റുപിയ’ ഇടപാടിന് ഇന്ത്യയും ഇന്തൊനീഷ്യയും
Mail This Article
×
ന്യൂഡൽഹി∙ ഇന്ത്യയും ഇന്തൊനീഷ്യയും തമ്മിൽ ഇന്ത്യൻ രൂപയിലും ഇന്തൊനീഷ്യൻ 'റുപിയ'യിലും ഇടപാടുകൾ നടത്താൻ റിസർവ് ബാങ്കും ബാങ്ക് ഇന്തൊനീഷ്യയും (ബിഐ) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഊട്ടിയുറപ്പിക്കാൻ നീക്കം സഹായിക്കുമെന്ന് ആർബിഐ വ്യക്തമാക്കി.
മുൻപ് ആർബിഐയുടെ ചട്ടം അനുസരിച്ച് നേപ്പാൾ, ഭൂട്ടാൻ ഒഴികെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം ഡോളർ, സ്റ്റെർലിങ് പൗണ്ട്,യൂറോ,യെൻ തുടങ്ങിയ കറൻസികളിൽ ആകണമായിരുന്നു. 2022ൽ ഈ വ്യവസ്ഥ ആർബിഐ മാറ്റി.
English Summary:
India and Indonesia for Rupee – 'Rupiah' transaction
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.