ADVERTISEMENT

മാർച്ച് 31ന് മുൻപ് ചെയ്തുതീർക്കേണ്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പല  കാര്യങ്ങളുമുണ്ട്. ഈ സമയ പരിധിക്കുള്ളിൽ തന്നെ ചെയ്തില്ലെങ്കിൽ ഇനി പല ഇളവുകളും ലഭിച്ചേക്കില്ല എന്ന് മാത്രമല്ല 10000 രൂപ വരെ ഫൈൻ കിട്ടുകയും ചെയ്തേക്കാം. 

പാൻ-ആധാർ 

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുവാനുള്ള അവസാന തീയതി മാർച്ച് 31 2022 ആണ്. ഇതിനു ശേഷവും ബന്ധിപ്പിച്ചില്ലെങ്കിൽ 10,000 രൂപ പിഴ നൽകേണ്ടിവരും. കൂടാതെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം പാൻ കാർഡ് നിഷ്ക്രിയമായും കണക്കാക്കും. 

വൈകിയ ആദായ നികുതി റിട്ടേൺ 

2020 -21 വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ അത് സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 31 ആണ്. നിശ്ചിത തിയതിക്ക് ശേഷം അടച്ചില്ലെങ്കിൽ  ആദായ നികുതി നിയമം അനുസരിച്ച് 10000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. ഐ ടി ആറിൽ പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ പുതുക്കി സമർപ്പിക്കുവാനുള്ള അവസരം ഉണ്ട്. 

കെ വൈ സി 

വിവിധ സാമ്പത്തിക ഇടപാടുകൾക്ക്‌ കെ വൈ സി സമർപ്പിക്കേണ്ട അവസാനതീയതി മാർച്ച് 31 ആണ്. ബാങ്കുകളിലും നിർബന്ധമായി കെ വൈ സി സമർപ്പിക്കണം. 

പ്രധാനമന്ത്രി ആവാസ് യോജന 

കേന്ദ്ര സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ  മൂന്നാം ഘട്ട അപേക്ഷകൾ ഫയൽ  ചെയ്യുന്നതിനുള്ള സമയ പരിധി മാർച്ച്  31ന് അവസാനിക്കും. 

മുൻ‌കൂർ നികുതി അടക്കൽ 

സാമ്പത്തിക വർഷാവസാനം സാധാരണ നികുതി അടയ്ക്കുന്നതിന് പകരം വർഷത്തിൽ 4 തവണ മുൻ‌കൂർ നികുതി അടക്കാം. ഒരു വ്യക്തിയുടെ വാർഷിക നികുതി ബാധ്യത 10000 രൂപക്ക് മുകളിലാണെങ്കിൽ മുൻ‌കൂർ നികുതി അടക്കേണ്ടതുണ്ട്. നാലാമത്തെ ഗഡു അടക്കേണ്ടതിന്റെ അവസാന തീയതി മാർച്ച 31 ആണ്. 

നികുതി ഇളവ് നിക്ഷേപങ്ങൾ 

മാർച്ച് 31 ന് മുൻപായി നികുതി ഇളവ് ലഭിക്കുന്നതിനുള്ള നിക്ഷേപങ്ങൾ നടത്തണം. അതിനു ശേഷം നടത്തുന്ന നിക്ഷേപങ്ങൾ ഇളവ് ലഭിക്കുന്നതിന് പരിഗണിക്കില്ല.

English Summary : Must to Do Things in March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com