ADVERTISEMENT

മൂന്നു പതിറ്റാണ്ടിലേറെയായി ജനങ്ങളുടെ അഭിവൃദ്ധി ഉറപ്പുവരുത്തിക്കൊണ്ടു മാറുന്ന കാലത്തിന്റെ സാമ്പത്തിക സേവനരംഗത്തു സമൂഹത്തോടൊപ്പം മുന്നേറിയ ഐസിഎൽ ഫിൻകോർപിന് ഇന്ത്യയൊട്ടാകെ മുന്നൂറിലേറെ ബ്രാഞ്ചുകളുണ്ട്. ഉപയോക്താക്കളുടെ ആവശ്യങ്ങളറിഞ്ഞ് കാലാനുസൃതമായി ഐസിഎൽ ഫിൻകോർപ് അവതരിപ്പിക്കുന്ന നൂതനപദ്ധതികൾ അന്നും ഇന്നും ജനഹൃദയങ്ങൾ കീഴടക്കി. ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, നിക്ഷേപം, വിദേശനാണ്യവിനിമയം, ബിസിനസ് ലോൺ, ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ഐസിഎൽ ഫിൻകോർപ് ലഭ്യമാക്കുന്നു.

ഉത്തരേന്ത്യയിലെ സാന്നിധ്യം ഇരട്ടിക്കുന്നു

കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലായി ഐസിഎൽ ഫിൻകോർപ് സേവനമനുഷ്ഠിച്ചു മുന്നേറുന്നു. ഒഡീഷയിൽ വിവിധ ഭാഗങ്ങളി‍ലായി 2021 ൽ ആരംഭിച്ച ഐസിഎൽ ഫിൻകോർപ് ഇപ്പോൾ 35 ബ്രാഞ്ചുകളിലായി വളർന്നുകൊണ്ട് ഉത്തരേന്ത്യയിലേക്ക് തങ്ങളുടെ സാന്നിധ്യം ഇരട്ടിക്കുകയാണ്. കൂടാതെ തമിഴ്നാട്ടിലും അൻപതിലേറെ ബ്രാഞ്ചുകളിലായി മാറിയ ഐസിഎൽ ഫിൻകോർപ് ഇന്ത്യൻ ജനതയ്ക്കു കൈത്താങ്ങായി വളർന്നുകൊണ്ടേയിരിക്കുന്നു. 

2023 ജനുവരി 2 മുതൽ 31 വരെ ഇപ്പോഴത്തെ ഐസിഎൽ ഫിൻകോർപ് ഓഹരി ഉടമകൾക്ക് റൈറ്റ് ഇഷ്യൂ പ്രകാരം ഓഹരി സ്വന്തമാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ: 8589020647, 8589020156, 8589020137. 

ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനരംഗത്ത് ഗോൾഡ് ലോണിന് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് ഐസിഎൽ ഫിൻകോർപ്. യാതൊരു ഹിഡൻ ചാർജുകളുമില്ലാതെ കുറഞ്ഞ സമയത്തിൽ വളരെ എളുപ്പത്തിൽ ഗോൾഡ് ലോണിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഡോക്യുമെന്റേഷനും ഐസിഎൽ ഗോൾഡ് ലോൺ ഉറപ്പാക്കുന്നു. കുറഞ്ഞ സമയത്തിൽത്തന്നെ ലോൺ പാസായി ഉപയോക്താവിന്റെ അക്കൗണ്ടിൽ പണം എത്തുന്നതാണ്. തവണ വ്യവസ്ഥയിൽ ലോൺ തിരിച്ചടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. 

വീട്ടിലിരുന്നു ഗോൾഡ് ലോൺ സേവനങ്ങൾ

നാട്ടിലെവിടെയും എത്തും നാടിനെ അറിയുന്ന ഗോൾഡ് ലോൺ എന്ന ആശയത്തിൽനിന്ന് ഐസിഎൽ ഫിൻകോർപ് ആരംഭിച്ച ഐസിഎൽ മൊബൈൽ ഗോൾഡ് ലോൺ, അത്യാധുനിക സംവിധാനങ്ങളോടെ തങ്ങളുടെ ഗുണഭോക്താക്കൾക്ക് എളുപ്പവും സൗകര്യമാകും വിധവും വീട്ടിലിരുന്നു ഗോൾഡ് ലോൺ സേവനങ്ങൾ ലഭ്യമാക്കുന്നു.  ഗോൾഡ് അപ്രൈസറുടെയും ഗോൾഡ് ഓഫിസറുടെയും സാന്നിധ്യത്തിൽ, സ്വർണത്തിനു കൂടുതൽ മൂല്യവും സംരക്ഷണവും ഉറപ്പാക്കി തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ഐസിഎൽ മൊബൈൽ ഗോൾഡ് ലോൺ സേവനങ്ങൾ നൽകുന്നത്. 24X7 CCTV നിരീക്ഷണം, അംഗീകൃത ഉദ്യോഗസ്ഥർ, സുരക്ഷിതമായ ലോക്കർ, ജിപിഎസ് ട്രാക്കിങ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ നിങ്ങളുടെ സ്വർണത്തിനു 100% സുരക്ഷ ഉറപ്പു നൽകുന്നു. 

ഈവനിങ് കൗണ്ടറുകൾ

ഗുണഭോക്താക്കളുടെ സമയസൗകര്യങ്ങൾ മാനിച്ച് തൃശൂർ ഇരിങ്ങാലക്കുടയിലെ ഐസിഎൽ ഫിൻകോർപറേറ്റ് ഓഫിസിൽ വൈകിട്ട് 4 മണി മുതൽ 8 മണി വരെ എല്ലാ പ്രവർത്തന ദിവസവും ഈവനിങ് കൗണ്ടറുകൾ പ്രവർത്തിക്കുന്നു. ഗോൾഡ് ലോൺ, നിക്ഷേപം, ഇൻഷുറൻസ് തുടങ്ങി ഐസിഎൽ ഫിൻകോർപ്പിന്റെ എല്ലാവിധ സേവനങ്ങളും ഈവനിങ് കൗണ്ടറുകളിൽ ലഭ്യമാണ്. ഭാവിയിൽ ഇതേ സേവനസൗകര്യം ഇന്ത്യയൊട്ടാകെയുള്ള മറ്റു ബ്രാഞ്ചുകളിലേക്കും വിസ്തൃതമാക്കാൻ ഐസിഎൽ ഫിൻകോർപ് ലക്ഷ്യമിടുന്നു. 

ഐസിഎൽ ഫിൻകോർപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാറിന്റെ ദീർഘവീക്ഷണവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രവർത്തനമികവുമാണ് ഈ നേട്ടങ്ങൾക്കു പിന്നിലുള്ളത്. പ്രഫഷനലിസവും ഇടപാടുകളിലെ സുതാര്യതയുമാണ് ഐസിഎൽ ഫിൻകോർപ്പിനെ വിജയത്തിലേക്കു നയിക്കുന്നത്. വിശ്വസ്തതയുടെ അംഗീകാരമെന്നോണം 2023 ൽ ലാറ്റിനമേരിക്കൻ കരീബിയൻ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രത്യേക റെക്കമന്റേഷൻ പ്രകാരം അഡ്വ. കെ.ജി അനിൽകുമാറിനെ ഇന്ത്യ ക്യൂബ ട്രേഡ് കമ്മിഷണറായി കേന്ദ്രഗവൺമെന്റ് നിയമിച്ചു.

വിനോദസ‍ഞ്ചാരം, ആരോഗ്യം, ഫാഷൻ, സാമൂഹികസേവനം എന്നീ മേഖലകളിൽ തങ്ങളുടെ വ്യക്തമുദ്ര പതിപ്പിച്ച ഐസിഎൽ ഗ്രൂപ്പ് ഇപ്പോൾ സ്വർണം, വ്യാപാരം, ട്രാവൻ ആൻഡ് ടൂറിസം, ആരോഗ്യം, സ്പോർട്സ്, റീട്ടെയിൽ തുടങ്ങിയ മേഖലകളിൽ സുരക്ഷിതവും ഉയർന്ന വരുമാനം നൽകുന്നതുമായ നിക്ഷേപ ഓപ്ഷനുകൾ ഇന്ത്യയിലും വിദേശത്തുമായി അവതരിപ്പിച്ച് ഒരു ആഗോള ബ്രാൻഡായി മാറി. ഭാവിയിൽ തങ്ങളുടെ സേവനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിച്ച് സമൂഹത്തിന്റെ ഉന്നതിക്കൊപ്പം വളരാൻ ഐസിഎൽ ഗ്രൂപ്പ് പ്രയത്നിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, ടോൾ ഫ്രീ: 1800 31 333 53. ഇ–മെയിൽ: info@iclfincorp.com 

English Summary : ICL Fincorp Knowing Your Requirements 

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com