ജീവനക്കാർക്ക് നിരാശ; 'ജീവൻ രക്ഷ'യുടെ അധിക ബാധ്യതയും

HIGHLIGHTS
  • ജീവനക്കാരുടെ ജി.പി.എ.ഐ.എസ് പ്രീമിയം വർദ്ധിപ്പിച്ചു
Office1
SHARE

സംസ്ഥാന ബജറ്റ് ജീവനക്കാരെയും പെൻഷൻകാരെയും നിരാശയിലാഴ്ത്തി. പ്രതീക്ഷിച്ച ആനുകൂല്യങ്ങളിൽ ഒന്നു പോലും ലഭിച്ചില്ല. അതേസമയം ജീവനക്കാരുടെ ജി.പി.എ.ഐ.എസ് പ്രീമിയം വർദ്ധിപ്പിക്കുകയും ചെയ്തു.

ഡി എ കുടിശിക ഇല്ല

ജീവനക്കാരും പെൻഷൻകാരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുടിശിക/ ക്ഷാമബത്ത, ക്ഷാമാശ്വാസ ഗഡുക്കളുടെ വിതരണത്തെക്കുറിച്ച് ഒരു സൂചന പോലും ബജറ്റിൽ ഇല്ല. നിലവിൽ 2021 മുതലുള്ള നാലു ഗഡു ക്ഷാമബത്ത (മൊത്തം 11 ശതമാനം)യാണ് കുടിശികയായിട്ടുള്ളത്. കേന്ദ്രം പ്രഖ്യാപിക്കാനിരിക്കുന്ന 2023 ജനുവരിയിലെ 4 ശതമാനം ഡി എ കൂടിയാവുന്നതോടെ 5 ഗഡു (മൊത്തം 15 ശതമാനം) കുടിശികയാവും. ക്ഷാമബത്ത/ ക്ഷാമാശ്വാസ കുടിശികയുടെ ഒന്നോ രണ്ടോ ഗഡുക്കളെങ്കിലും പ്രഖ്യാപിക്കുമെന്ന് ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷിച്ചിരുന്നു. നിലവിൽ 2020ലെ നിരക്കിലുള്ള 7 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ശമ്പള – പെൻഷൻ പരിഷ്ക്കരണ കുടിശിക

ശമ്പള / പെൻഷൻ പരിഷ്കരണ കുടിശികയുടെ കാര്യവും ധനമന്ത്രി ബജറ്റിൽ സൂചിപ്പിച്ചില്ല. നിലവിൽ ശമ്പള / പെൻഷൻ പരിഷ്കരണ കുടിശികയുടെ രണ്ടു ഗഡു മാത്രമാണ് ലഭിച്ചിട്ടുള്ളത്. കുടിശികയുള്ള രണ്ടു ഗഡു 2022-23 , 2023-24 സാമ്പത്തികവർഷങ്ങളിൽ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. നിലവിലെ പശ്ചാത്തലത്തിൽ കുടിശിക വിതരണം വീണ്ടും നീട്ടിവയ്ക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും പെൻഷൻകാരും.

പ്രീമിയം 1000 രൂപയാക്കി

സർക്കാർ / അർദ്ധ സർക്കാർ / പൊതുമേഖല / സഹകരണ സ്ഥാപനങ്ങൾ/സർവകലാശാല / മറ്റു സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കായി നടപ്പാക്കിയിട്ടുള്ള ജി.പി.എ.ഐ.എസ് അപകട ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർദ്ധിപ്പിച്ചു. അതേസമയം അപകടം മൂലമുള്ള മരണത്തിനുള്ള പരിരക്ഷ 10ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷമായി ഉയർത്തി. സ്വാഭാവിക മരണത്തിന് സമാശ്വാസമായി 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. ജി.പി.എ.ഐ.എസ് പദ്ധതി പരിഷ്കരിച്ച് ജീവൻരക്ഷ എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു.

English Summary: Emplyees and Pensioners are Sad About Pension

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS