ആദായ നികുതി : പെൻഷൻകാർക്ക് മെച്ചം പുതിയ രീതിയോ?
Mail This Article
2023 - 24 വർഷത്തേക്ക് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ആദായ നികുതി നിർദ്ദേശങ്ങളിൽ പെൻഷൻകാർക്കു മെച്ചം പുതിയരീതി തന്നെ. പഴയ രീതിയാണോ പുതിയ രീതിയാണോ നേട്ടം തരിക എന്നു വിലയിരുത്തേണ്ടത് ലഭിക്കുന്ന ഇളവുകളുടെ അടിസ്ഥാനത്തിലാണ്. കാര്യമായ കിഴിവുകളൊന്നും അവകാശപ്പെടാനില്ലാത്ത പെൻഷൻകാർക്ക് പുതിയ രീതി സ്വീകരിക്കുന്നതാവും അഭികാമ്യം. സർവീസിൽ നിന്ന് വിരമിക്കുന്നതോടെ പ്രൊവിഡന്റ് ഫണ്ട്, ഇൻഷുറൻസ് ഉൾപ്പെടെയുള്ള മിക്ക ബാധ്യതകളും നിക്ഷേപങ്ങളും ഇല്ലാതാകുന്നു. അതിനാൽ ഇളവുകൾ കിട്ടാനുള്ള സാധ്യതകൾ വിരളം. ഈ പശ്ചാത്തലത്തിൽ പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചാൽ ആദായനികുതി ബാധ്യതയുള്ള ബഹുഭൂരിപക്ഷം പെൻഷൻകാരും നികുതി പരിധിയിൽ നിന്ന് ഒഴിവാകും.
സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉൾപെടുത്തി
പുതിയ നികുതി സമ്പ്രദായം (ന്യൂ റെജിം) സ്വീകരിക്കുന്നവർക്ക് 50,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഇളവു കൂടി നൽകി എന്നുള്ളതാണ് ഇത്തവണത്തെ ആദായനികുതി പരിഷ്കരണ വ്യസ്ഥകളിൽ ശ്രദ്ധേയം. നേരത്തെ പുതിയ രീതി സ്വീകരിക്കുന്നവർക്ക് ഈ ഇളവു അനുവദിച്ചിരുന്നില്ല. ഇതുപ്രകാരം പ്രതിവർഷം 7.5 ലക്ഷം പ്രതിവർഷ വരുമാനമുള്ളവർക്കും നികുതി കൊടുക്കേണ്ടി വരില്ല. അതായത് പെൻഷനും മറ്റു പലിശ വരുമാനങ്ങളും ഉൾപ്പടെ പ്രതിമാസം 62500 രൂപ വരെ വരുമാനമുള്ളവരും പുതിയ രീതി സ്വീകരിച്ചാൽ ആദായ നികുതി അടയ്ക്കുന്നതിൽ നിന്ന് രക്ഷപ്പെടാം.
നേട്ടം പുതിയതോ പഴയതോ?
പുതിയ രീതിയിൽ അടിസ്ഥാന നികുതിരഹിത വരുമാനത്തിന്റെ പരിധി രണ്ടര ലക്ഷത്തിൽ നിന്ന് 3 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. അതേസമയം പഴയരീതി തുടരുന്നവർക്ക് നികുതിരഹിത വരുമാന പരിധി രണ്ടര ലക്ഷമായി തുടരും. പുതിയ രീതി സ്വീകരിക്കുന്ന മുതിർന്ന പൗരന്മാർക്കോ 80 വയസ്സു കഴിഞ്ഞ അതി മുതിർന്ന പൗരന്മാർക്കോ അടിസ്ഥാന നികുതി പരിധിയിൽ പ്രത്യേക ഇളവുകളൊന്നും ഇല്ല. 750,000 രൂപ പ്രതിവർഷ വരുമാനമുള്ള 60 വയസ്സു കഴിഞ്ഞ പെൻഷൻകാരന്റെ നികുതി ബാധ്യത പരിശോധിക്കാം.
English Summary : Income Tax planning for Senior citizen