ADVERTISEMENT
മൂന്നാഴ്ച നീണ്ടു നിന്ന ലോക്ഡൗണിന് ശേഷം രാജ്യം മെയ് മൂന്ന് വരെ ഇത് നീട്ടിയിരിക്കുകയാണ്. അത്യാവശ്യങ്ങളുടെ കാര്യത്തില്‍ ചെറിയ വിട്ടുവീഴ്ചയുണ്ടാകുമെങ്കിലും പൊതുവേ ആളുകള്‍ വീട്ടില്‍ തന്നെ തുടരണമെന്ന ശക്തമായ നിലപാടില്‍ തന്നെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. എല്‍ ഐ സി യും സാഹചര്യത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് ഇടപാടുകളില്‍ മൃദുസമീപനം സ്വീകരിക്കുന്നുണ്ട്. ഇതിനകം തന്നെ കോവിഡ് കാലത്തെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മാര്‍ച്ചില്‍ അടയ്‌ക്കേണ്ട പ്രീമിയത്തിന് ഒരു മാസം ഗ്രേസ് പീരിയഡ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ കാലത്ത് കാലാവധി പൂര്‍ത്തിയാക്കിയ പോളിസികളുടെ തുക കൃത്യമായ തീയതിയ്ക്കകം റജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ആകും. സാധാരണ നിലയില്‍ കാലാവധി തീരുന്നതിന് 180 ദിവസത്തിനുള്ളില്‍ ആവശ്യത്തിനുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ എല്‍ ഐ സി ആവശ്യപ്പെടാറുണ്ട്. പലപ്പോഴും ഇത് 90 ദിവസം വരെയാകാം. ഇങ്ങനെ ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ യാഥാസമയം നല്‍കിയിട്ടുണ്ടെങ്കില്‍ മച്ചുരിറ്റി പീരിയഡിനുള്ളില്‍ തന്നെ പണം അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും. ഇതുവരെ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ പ്രവര്‍ത്തന സമയമനുസരിച്ച് ശാഖയിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com