ADVERTISEMENT

ലൈഫ് ഇന്‍ഷൂറന്‍സ് രംഗത്ത് ഐ ആര്‍ ഡി എ ഐ നിഷ്‌കര്‍ഷിച്ച അടിസ്ഥാന പോളിസിയായ 'സരള്‍ ജീവന്‍ ഭീമാ' പുതുവര്‍ഷത്തില്‍ വിപണിയിലെത്തി.

ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയെ പോലെ തന്നെ ലൈഫ് ഇന്‍ഷൂറന്‍സ് രംഗത്തും ഏകരൂപമുള്ള സ്റ്റാന്‍ഡേര്‍ഡ് ടേം പോളിസി കൊണ്ടുവരികയാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി ഇതിലൂടെ ചെയ്യുന്നത്. അനാവശ്യമായ ചട്ടങ്ങളിലും നിബന്ധനകളിലും കുരുക്കിയിട്ട് സാധാരണക്കാര്‍ക്ക് ആനുകൂല്യം നിഷേധിക്കുകയോ മുട്ടുന്യായം പറഞ്ഞ് മുടക്കുകയോ ചെയ്യുന്ന കമ്പനികളുടെ തട്ടിപ്പുകള്‍ക്ക് അറുതി വരുത്തുകയാണ് ഇത്തരം അടിസ്ഥാന പോളിസികളുടെ ലക്ഷ്യം. ആരോഗ്യ, അപകട, ഇന്‍ഷൂറന്‍സ് രംഗത്ത് എല്ലാം ഇത്തരം സ്റ്റാന്‍ഡേര്‍ഡ് പോളിസികള്‍ റെഗുലേറ്ററി അതോറിറ്റി കമ്പനികള്‍ക്ക് നിഷ്‌കര്‍ഷിക്കുന്നുണ്ട്.  

സരള്‍ ജീവന്‍ ബീമാ

ഈ  സ്റ്റാന്‍ഡേര്‍ഡ് ടേം ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പേര് സരള്‍ ജീവന്‍ ബീമാ എന്നാണ്. 25 ലക്ഷം രൂപ വരെ സം അഷ്വേഡ് ഉളള പോളിസികളാണിവ. ഈ പേരിനൊപ്പം കമ്പനികള്‍ക്ക് അവയുടെ പേര് ചേര്‍ത്ത് വില്‍ക്കാം.

ജനുവരി ഒന്ന് മുതല്‍

ഐ ആര്‍ ഡി എ ഐ പുറത്തിറക്കിയ നിര്‍ദേശമനുസരിച്ച് 2021 ജനുവരി 1 മുതല്‍ എല്ലാ ഇന്‍ഷൂറന്‍സ് കമ്പനികളും നിര്‍ബന്ധമായും ഇത്തരം അടിസ്ഥാന പോളിസികള്‍ വിതരണം ചെയ്തിരിക്കണം. ഇവിടെ എല്ലാ പോളിസികള്‍ക്കും ഒരേ സ്വാഭാവവും ഒരേ നേട്ടവുമായിരിക്കും.

വിദ്യാഭ്യാസം, തൊഴില്‍,താമസം,ലിംഗം എന്നീ വ്യത്യാസങ്ങളൊന്നുമില്ലാതെ ആര്‍ക്കും പോളിസിയില്‍ ചേരാം.ആത്മഹത്യ ഒഴികെ ഒരുതരത്തിലുമുള്ള എസ്‌ക്ലൂഷന്‍ ഉണ്ടാവില്ല. 18-65 വയസുകാര്‍ക്ക് പോളിസി വാങ്ങാം. പരമാവധി മച്ചുരിറ്റി പ്രായം 70 വയസായിരിക്കും. കാലാവധി 5-40 വര്‍ഷം. 5,00,000 മുതല്‍ 25,00,000 വരെയാണ് സം അഷ്വേര്‍ഡ്. കൂടിയ സം അഷ്വേര്‍ഡ് വേണമെങ്കിലും ആകാം. സിംഗിള്‍ പ്രീമിയം, ലിമിറ്റഡ് പ്രീമിയം,റെഗുലര്‍ പ്രീമിയം എന്ന മൂന്ന്് സാധ്യതകളുണ്ടാകും പോളിസി ഉടമകള്‍ക്ക്.

English Summary : Know More About Saral Jeevan Bima

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com