ADVERTISEMENT
ഐശ്വര്യം കുമിഞ്ഞ് കൂടുമെന്ന് വിശ്വസിക്കപ്പെടുന്ന ദീപാവലിയില്‍ സ്വര്‍ണം, വെള്ളി വില്പന 40 ശതമാനം കുറഞ്ഞു. ഉയര്‍ന്ന വിലയും വാങ്ങലുകാർക്കിടയിൽ  ആവശ്യം കുറഞ്ഞതുമാണ് ഇക്കുറി ദീപാവലിയെ നിറം മങ്ങിയതാക്കിയത്. പുതുവര്‍ഷം തുടങ്ങുന്ന ദീപാവലി സ്വര്‍ണം വാങ്ങാനുള്ള വിശേഷപ്പെട്ട ദിനമായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്. 2500 കോടിരുപയ്‌ക്കെടുത്ത് വിലവരുന്ന 6000 കിലോയോളം സ്വര്‍ണമാണ് വില്ക്കാനായത് എന്ന് സ്വര്‍ണവ്യാപാരികളുടെ അഖിലേന്ത്യ സംഘടന വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇത് 17,000 കിലോ സ്വര്‍ണമായിരുന്നു. വിററുവരവ് 5,500 കോടി രൂപ. ദീപാവലിയില്‍ ഇത്ര കണ്ട് കച്ചവടം കുറഞ്ഞത് വ്യാപാരികളെ നിരാശരാക്കി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ഒപ്പം വില വന്‍തോതില്‍ ഉയര്‍ന്നതുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10 ഗ്രാം സ്വര്‍ണത്തിന് 32.690 രൂപയായിരുന്നു വില. ഇത് ഇക്കുറി 39,240 ല്‍ എത്തി. ദീപാവലിയുടെ തലേന്ന് ഗ്രാമിന് 22 രൂപ കൂടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com