ADVERTISEMENT
യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി പ്രഥമ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) തയ്യാറെടുക്കുന്നു. ഐപിഒ തുടങ്ങുന്നതിന്  വേണ്ടിയുള്ള രേഖകള്‍ കമ്പനി ഈ ആഴ്ച തന്നെ വിപണി നിയന്ത്രകരായ സെബിക്ക് മുമ്പാകെ സമര്‍പ്പിച്ചേക്കും. ഐപിഒ വഴി 3,800-4,800 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എല്‍ഐസി എന്നിവര്‍ ഉള്‍പ്പെടുന്ന ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികളായിരിക്കും ഐപിഒ വഴി വിറ്റഴിക്കുക. യുടിഐ എഎംസിയിലെ  8.25 ശതമാനം ഓഹരികള്‍  ഐപിഒ വഴി വിറ്റഴിക്കുമെന്ന് അടുത്തിടെ എസ്ബിഐ പറഞ്ഞിരുന്നു. എസ്ബിഐ, എല്‍ഐസി, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയ്ക്ക് 18.5 ശതമാനം വീതം ഓഹരി വിഹിതമാണ് യുടിഐ എഎംസിയില്‍ ഉള്ളത്. ശേഷിക്കുന്ന ഓഹരികള്‍ യുഎസ് കമ്പനിയായ ടി റോവ് പ്രൈസിന്റെ കൈവശമാണ്.
കൊട്ടക്, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍, ആക്‌സിസ് ക്യാപിറ്റല്‍,എസ്ബിഐ ക്യാപ് തുടങ്ങിയവരാണ് ഇഷ്യുവിന്റെ ബാങ്കര്‍മാര്‍. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com