ADVERTISEMENT
രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 2057 കോടി ഡോളറിന്റെ സ്വര്‍ണ്ണം രാജ്യത്തേക്ക്‌ ഇറക്കുമതി ചെയ്‌തു. മുന്‍ വര്‍ഷം ഇതേകാലയളവിലെ അനുസരിച്ച്‌ 7 ശതമാനം കുറവാണിത്‌. മുന്‍ വര്‍ഷം ഇതേകാലയളവില്‍ രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി 2216 കോടി ഡോളറിന്റേതായിരുന്നു.
സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറഞ്ഞത്‌ രാജ്യത്തിന്റെ വ്യാപാര കമ്മി കുറയാന്‍ സഹായിച്ചു. ആദ്യ എട്ട്‌ മാസങ്ങളിലെ രാജ്യത്തെ വ്യാപാര കമ്മി മുന്‍ വര്‍ഷം 13374കോടി ഡോളറായിരുന്നത്‌ ഈ വര്‍ഷം 10684 കോടി ഡോളറായി കുറഞ്ഞു.
ഈ വര്‍ഷം ജൂലൈ മുതല്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതി നെഗറ്റീവ്‌ വളര്‍ച്ചയാണ്‌ രേഖപ്പെടുത്തുന്നത്‌. ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ്‌ ഇന്ത്യ. സ്വര്‍ണാഭരണ വിപണിയ്‌ക്ക്‌ വേണ്ടിയാണ്‌ ഇറക്കുമതിയില്‍ ഏറെയും. വര്‍ഷം തോറും 800-900 ടണ്‍ സ്വര്‍ണ്ണം രാജ്യത്ത്‌ ഇറക്കുതി ചെയ്യുന്നുണ്ട്‌.
ഈ വര്‍ഷത്തെ ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി നികുതി 10 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായി ഉയര്‍ത്തിയതാണ്‌ രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി കുറയാനുള്ള ഒരു പ്രധാന കാരണം .
ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത്‌ നിന്നുള്ള സ്വര്‍ണ്ണാഭരണ കയറ്റുമതിയില്‍ 1.5 ശതമാനം കുറവുണ്ടായി. ഇക്കാലയളവില്‍ 20.5 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണാഭരണങ്ങളാണ്‌ കയറ്റുമതി ചെയ്‌തത്‌.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com