ലോക്ഡൗണ്‍ കാലയളവില്‍ 25% നേട്ടം നല്‍കി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍
Mail This Article
×
ലോക്ഡൗണ്‍ കാലയളവില്‍ ഓഹരി അനുബന്ധ മ്യൂച്വല്‍ ഫണ്ടുകള്‍ 25 ശതമാനത്തോളം റിട്ടേണ്‍ നല്‍കി . വിപണി തിരിച്ച് കയറി തുടങ്ങിയതും സര്‍ക്കാരിന്റെ ഉത്തേജന പദ്ധതികളും ഓഹരി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുകൂലമായതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം, മിഡ് ക്യാപ്, ലാര്‍ജ് & മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ,മള്‍ട്ടി ക്യാപ് തുടങ്ങി എല്ലാ ഇക്വിറ്റി സ്‌കീം വിഭാഗങ്ങളും മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 3 വരെയുള്ള കാലയളവില്‍ ഏകദേശം 23-25 ശതമാനത്തോളം നേട്ടമുണ്ടാക്കി.
വിവിധ വിഭാഗങ്ങള്‍ പ്രത്യേകം വിലയിരുത്തുകയാണെങ്കില്‍, ഇക്കാലയളവില്‍ ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ 25.1 ശതമാനം റിട്ടേണ്‍ നല്‍കിയതായി കാണാം. മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ 25 ശതമാനവും ഇഎല്‍എസ്എസ് ഫണ്ടുകളും ലാര്‍ഡ് & മിഡ് ക്യാപ് ഫണ്ടുകളും 24.9 ശതമാനം വീതവും നേട്ടമുണ്ടാക്കി. സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ 24 ശതമാനവും മിഡ് ക്യാപ് ഫണ്ടുകള്‍ 23.2 ശതമാനവും വളര്‍ച്ച നേടി.
ഇക്കാലയളവില്‍ വിപണിയില്‍ ഉണ്ടായ മുന്നേറ്റം 25-30 ശതമാനത്തോളമാണ്. ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള കാലയളവില്‍ എല്ലാ ഇക്വിറ്റി സ്‌കീമുകളും നെഗറ്റീവ് റിട്ടേണ്‍ ആണ് ലഭ്യമാക്കിയിരുന്നത്. അതേസമയം വിപണി മാര്‍ച്ചിലെ താഴ്ചയില്‍ നിന്നും കരകയറിയത് ഹ്രസ്വകാലയളവില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നേട്ടം നല്‍കിയെങ്കിലും ദീര്‍ഘകാലയളവില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ റിട്ടേണ്‍ മോശമാകാന്‍ സാധ്യത ഉണ്ട് എന്ന വിലയിരുത്തലുകളുമുണ്ട്
വിവിധ വിഭാഗങ്ങള്‍ പ്രത്യേകം വിലയിരുത്തുകയാണെങ്കില്‍, ഇക്കാലയളവില്‍ ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ 25.1 ശതമാനം റിട്ടേണ്‍ നല്‍കിയതായി കാണാം. മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ 25 ശതമാനവും ഇഎല്‍എസ്എസ് ഫണ്ടുകളും ലാര്‍ഡ് & മിഡ് ക്യാപ് ഫണ്ടുകളും 24.9 ശതമാനം വീതവും നേട്ടമുണ്ടാക്കി. സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ 24 ശതമാനവും മിഡ് ക്യാപ് ഫണ്ടുകള്‍ 23.2 ശതമാനവും വളര്‍ച്ച നേടി.
ഇക്കാലയളവില്‍ വിപണിയില്‍ ഉണ്ടായ മുന്നേറ്റം 25-30 ശതമാനത്തോളമാണ്. ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള കാലയളവില്‍ എല്ലാ ഇക്വിറ്റി സ്‌കീമുകളും നെഗറ്റീവ് റിട്ടേണ്‍ ആണ് ലഭ്യമാക്കിയിരുന്നത്. അതേസമയം വിപണി മാര്‍ച്ചിലെ താഴ്ചയില്‍ നിന്നും കരകയറിയത് ഹ്രസ്വകാലയളവില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നേട്ടം നല്‍കിയെങ്കിലും ദീര്‍ഘകാലയളവില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ റിട്ടേണ്‍ മോശമാകാന്‍ സാധ്യത ഉണ്ട് എന്ന വിലയിരുത്തലുകളുമുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.