ADVERTISEMENT

യുടിഐയുടെ പ്രാഥമിക ഓഹരി വിൽപനയ്ക്ക്(ഐപിഒ) തുടക്കമായി. ഒക്ടോബർ ഒന്നിന് അവസാനിക്കുന്ന ഐപിഒ വഴി 2,160 കോടി രൂപ സമാഹാരിക്കുകയാണ് ലക്ഷ്യം. 552–554 രൂപയാണ് പ്രൈസ് ബാൻഡ്. നിപോൺ ലൈഫ് ഇന്ത്യ, എച്ച്ഡിഎഫ്സി എന്നിവയ്ക്കു ശേഷം ഓഹരി വിപണിയിൽ ലിസ്റ്റു ചെയ്യുന്ന മൂന്നാമത്തെ അസറ്റ് മാനേജ്മെൻറ് കമ്പനിയാകും യുടിഐ എഎംസി. 

നിലവിലെ ഓഹരി ഉടമകളടെ കൈവശമുള്ളതിന്റെ 30.75 ശതമാനം വരുന്ന 3.9 കോടി ഓഹരികളാണ് ഐപിഒ വഴി വിറ്റഴിക്കുന്നത്. ഇതിന്റെ 35 ശതമാനമാണ് ചെറുകിട നിക്ഷേപകർക്കായി മാറ്റി വെച്ചിട്ടുള്ളത്. ജീവനക്കാർക്കു വേണ്ടി രണ്ടു ലക്ഷം ഓഹരികളും മാറ്റി വെച്ചിട്ടുണ്ട്. കുറഞ്ഞത് 27 ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങളായുമാണ് അപേക്ഷിക്കാവുന്നത്. 

ഓഹരി ഉടമകള്‍

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ , പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ബറോഡ, ടി റോപ്രൈസ്‌ ഇന്റര്‍നാഷണല്‍ എന്നിവരാണ്‌ യുടിഐ അസ്സറ്റ്‌മാനേജ്‌മെന്റ്‌ കമ്പനിയുടെ പ്രധാന ഓഹരി ഉടമകള്‍. ഈ അഞ്ച്‌ സ്ഥാപനങ്ങളും അവരുടെ കൈവശമുള്ള ഓഹരികളുടെ ഒരു ഭാഗം ഐപിഒയില്‍ വിറ്റഴിക്കുന്നുണ്ട്‌. ഐപിഒയ്‌ക്ക്‌ മുമ്പ്‌ എസ്‌ബിഐ, എല്‍ഐസി, ബിഒബി, പിഎന്‍ബി എന്നിവരുടെ കൈവശമുള്ള ഓഹരി വിഹിതം 18.2 ശതമാനം വീതമാണ്‌. ടി റോവ്‌ പ്രൈസിന്റെ കൈവശം 26 ശതമാനം ഓഹരികളാണുള്ളത്‌.

ഐപിഒയ്‌ക്ക്‌ ശേഷം ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍സ്‌ഇയിലും ലിസ്‌റ്റ്‌ ചെയ്യും. കൊട്ടക്‌ മഹീന്ദ്ര ക്യാപിറ്റല്‍, ആക്‌സിസ്‌ ക്യാപിറ്റല്‍, സിറ്റിഗ്രൂപ്പ്‌ ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ്‌ ഇന്ത്യ, ഡിഎസ്‌പി മെറില്‍ ലിഞ്ച്‌, ഐസിഐസിഐ സെക്യൂരിറ്റീസ്‌ , ജെഎം ഫിനാന്‍ഷ്യല്‍ ,എസ്‌ബിഐ ക്യാപ്‌റ്റല്‍ മാര്‍ക്കറ്റ്‌സ്‌ എന്നിവരാണ്‌ ഇഷ്യുവിന്റെ ബുക്ക്‌ റണ്ണിങ്‌ ലീഡ്‌ മാനേജര്‍മാര്‍.

English Summary : UTI IPO Begins Today

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com