ടിസിഎസ് 16,000 കോടിയുടെ ഓഹരികൾ മടക്കിവാങ്ങും
Mail This Article
ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഓഹരി മടക്കിവാങ്ങൽ ഓഫര്‍ ഡിസംബര്‍ 18 ന് തുടങ്ങും. രണ്ടാഴ്‌ച നീണ്ടു നില്‍ക്കുന്ന ഓഫര്‍ ജനുവരി 1 ന് അവസാനിക്കും. ടിസിഎസ് 16,000 കോടി രൂപയുടെ ഓഹരികളാണ് തിരിച്ചു വാങ്ങുന്നത്. ഓഹരികള്‍ തിരിച്ചെടുക്കുമ്പോള്‍ ഓഹരി ഒന്നിന് 3,000 രൂപ വീതം കമ്പനി നല്‍കും. ഇത്തരത്തില്‍ 5.33 കോടി ഓഹരികള്‍ തിരിച്ചെടുക്കുന്നതിന് കഴിഞ്ഞ മാസം ടിസിഎസിന്റെ ഓഹരി ഉടമകള്‍ അനുമതി നല്‍കി.
കഴിഞ്ഞ വര്‍ഷം ഓഹരി ഒന്ന് 40 രൂപ വീതം പ്രത്യേക ലാഭ വിഹിതം ലഭ്യമാക്കിയ കമ്പനി ഈ വര്‍ഷം വീണ്ടും ബൈബാക്ക് ഓഫറുമായി എത്തുകയാണ്. 2018 ലും 7.61 കോടി ഓഹരികള്‍ കമ്പനി മടക്കി വാങ്ങിയിരുന്നു. പ്രതി ഓഹരി 2,100 രൂപ നിരക്കിലാണ് അന്ന് ഓഹരികള്‍ മടക്കി വാങ്ങിയത്.
മുന്‍നിര ഐടി കമ്പനികളില്‍ ഒന്നായ വിപ്രോയും ഓഹരികള്‍ മടക്കി വാങ്ങല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 9,500 കോടി രൂപയുടെ ഓഹരികളാണ് വിപ്രോ മടക്കി വാങ്ങുന്നത്. ഓഹരി ഒന്നിന് 400 രൂപ നിരക്കിലാണ് വിപ്രോ ഓഹരികള്‍ മടക്കി വാങ്ങുന്നത്.
English Summary : TCS and Wipro will Buyback Their Shares