ADVERTISEMENT

കല്യാണ്‍ ജുവല്ലേഴ്‌സിന്റെ പ്രാഥമിക ഓഹരി വില്‍പന വിപണിയിൽ വെടിക്കെട്ടൊരുക്കുമെന്ന് ഓഹരി വിദഗ്ധർ. ദീർഘകാലമായി പറഞ്ഞു കേൾക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ജൂവല്ലറി ഐപിഒകളിലൊന്നായ കല്യാൺ ഐപിഒ ചൊവാഴ്ച യാഥാർത്ഥ്യമാകുന്നതിനായി കാത്തിരിക്കുകയാണ് ഓഹരി നിക്ഷേപകരും പുതുതായി വിപണിയിലേക്കു കടക്കാനാഗ്രഹിക്കുന്നവരും. അതു കൊണ്ട് തന്നെ ഐപിഒയ്ക്ക് മികച്ച സബ്സ്ക്രിപ്ഷൻ ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

 

പ്രതീക്ഷയേറെ

മാര്‍ച്ച് 16 മുതല്‍ 18 വരെയാണ് ഐപിഒ നിശ്ചയിച്ചിട്ടുള്ളത്. 86 രൂപ മുതല്‍ 87 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 172 ഓഹരികള്‍ക്ക് അപേക്ഷിക്കാം.1,175 കോടി രൂപയുടേതാണ് ഇഷ്യു. ഇതില്‍ 8,00 കോടി രൂപയുടെ പുതിയ ഓഹരികളാണ്. പ്രൊമോട്ടറായ ടി എസ് കല്യാണരാമന്റെ 125 കോടി രൂപയുടെ ഓഹരികളും മറ്റ് നിക്ഷേപകരുടെ 250 കോടി രൂപയുടെ ഓഹരികളും അടക്കം  375 കോടി രൂപയുടെ ഓഹരികളാണ് ഐപിഒ വഴി വില്‍പനയ്ക്കുള്ളത്. ഐപിഒയിലെ രണ്ടു കോടി രൂപ വരെ വരുന്ന ഓഹരികള്‍ യോഗ്യരായ ജീവനക്കാര്‍ക്കു വേണ്ടി മാറ്റി വെക്കും. ഐപിഒയിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്ന് 600 കോടി രൂപ വളർച്ചാ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണുദ്ദേശിക്കുന്നത്. പ്രമുഖ ഓഹരി വിദഗ്ധനും തൃശൂരിലെ ഷെയർവെൽത്തിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ രാമകൃഷ്ണൻ ടി ബി (രാംകി) ഐപിഒ വിശകലനം ചെയ്യുന്നു.

English Summary: Kalyan Jewellery IPO will Start on Tuesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com