ADVERTISEMENT

ഫെഡ് ചെയർമാന്റെ കൂടുതൽ കടുത്ത നിയന്ത്രണങ്ങളെ കുറിച്ചുള്ള സൂചനകൾ അമേരിക്കൻ വിപണിക്ക് ഇന്നലെ തിരുത്തൽ നൽകി. അമേരിക്കൻ ഫ്യൂച്ചറുകൾ വീണ്ടും വീഴുന്നത് ഏഷ്യൻ വിപണികൾക്കും നഷ്ടത്തുടക്കം നൽകി. 

ഫെഡ് റേറ്റ് @ 3.25%

വിപണി പ്രതീക്ഷിച്ചിരുന്നത് പോലെ തുടർച്ചയായ മൂന്നാം തവണയും അമേരിക്കൻ ഫെഡ് നിരക്ക് 75 ബേസിസ് പോയിന്റുകൾ ഉയർത്തി 3.25%ൽ എത്തിച്ചു. പണപ്പെരുപ്പം വറുതിയിലാക്കാൻ കൂടുതൽ ശക്തമായ നടപടികൾ തുടരുകയല്ലാതെ വേറെ വഴിയില്ല എന്ന് കൂടി ഫെഡ് ചെയർമാൻ പറഞ്ഞു വെച്ചത് നിരക്ക് വർദ്ധന ഉൾക്കൊണ്ട് തിരിച്ചു കയറിത്തുടങ്ങിയ അമേരിക്കൻ വിപണിയെ ഇന്നലെ വീണ്ടും വീഴ്ത്തിക്കളഞ്ഞു. ഉയർന്ന നിരക്കിൽ കൂടുതൽ കാലം ഫെഡ് നിരക്ക് തുടർന്നേക്കാമെന്ന പവലിന്റെ സൂചനയാണ് വിപണിക്ക് വിനയായത്. വർഷാവസാനത്തോടെ ഫെഡ് നിരക്ക് 3.90%ൽ എത്തിച്ചേക്കുമെന്ന വിപണി പ്രതീക്ഷ 4.50% ആയി തിരുത്തിക്കഴിഞ്ഞതും ലോക വിപണിക്ക് കൂടുതൽ ക്ഷീണമായേക്കാം. ടെക്, കൺസ്യൂമർ ഓഹരികൾ കൂടുതൽ വീണു. ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് ഫിനാൻഷ്യൽ ഓഹരികൾക്കും ക്രൂഡ് ഓയിൽ വീഴ്ച എനർജി സെക്ടറിനും തിരുത്തൽ നൽകി. പോസിറ്റീവ് മേഖലയിലേക്ക് കയറിത്തുടങ്ങിയ നാസ്ഡാക് പവലിന്റെ പ്രസ്താവനയെത്തുടർന്ന് 1.79% വീണു.  

ബാങ്ക് ഓഫ് ജപ്പാനും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഇന്ന് പുതിയ പലിശ നിരക്കുകളും വായ്പ നയങ്ങളും പ്രഖ്യാപിക്കുന്നതും വിപണിക്ക് പ്രധാനമാണ്.  

നിഫ്റ്റി 

ഫെഡ് നിരക്ക് വർദ്ധനകൾ പ്രതീക്ഷിച്ചിരുന്ന രാജ്യാന്തര വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയും ഇന്നലെ വില്പന സമ്മർദ്ദത്തെതുടർന്ന് നഷ്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. മെറ്റൽ, ഇൻഫ്രാ , സിമന്റ്, റിയൽറ്റി സെക്ടറുകൾ കൂടുതൽ സമ്മർദ്ദത്തിലായപ്പോൾ ബാങ്കിങ്, ഫിനാൻഷ്യൽ, ഐടി സെക്ടറുകളുടെ നഷ്ടം 1%ൽ താഴെ ക്രമപ്പെട്ടു. എഫ്എംസിജി ഇന്നലെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 

രണ്ട് ദിവസത്തെ മുന്നേറ്റത്തിന് ശേഷം ഇന്നലെ 17718 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി 17560 പോയിന്റിലും 17480 പോയിന്റിലും ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 17818 പോയിന്റിലും 17919 പോയിന്റിലുമായിരിക്കും ഇന്ന് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

ബാങ്ക് നിഫ്റ്റി 

265 പോയിന്റുകൾ നഷ്ടത്തിൽ 41203 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 40850 പോയിന്റിലും 40550 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 41500 പോയിന്റിലും 41800 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

യുദ്ധം 

റഷ്യൻ പ്രസിഡന്റ് യുദ്ധ തന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത് ലോക വിപണിയെയും സ്വാധീനിച്ചേക്കും. യുക്രെയ്ന്റെ പിടിച്ചടക്കിയ ഭാഗങ്ങൾ സ്വന്തമാക്കുന്നതും കൂടുതൽ സേനയെ വിന്യസിക്കുന്നതും യുദ്ധം അടുത്ത ഘട്ടത്തിലേക്ക് ഉയർത്തിയേക്കാമെന്നും വിപണി കരുതുന്നു. 

ക്രൂഡ് ഓയിൽ 

ഫെഡ് നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചത് ക്രൂഡ് ഓയിലിനും ഇന്നലെ തിരുത്തൽ നൽകി. 90 ഡോളറിന് താഴെ വന്ന ബ്രെന്റ് ക്രൂഡ് ഓയിലിന് റഷ്യ യുദ്ധം അടുത്ത ഘട്ടത്തിലേക്ക് നീക്കുന്നതും പ്രധാനമാണ്.  

സ്വർണം 

ഫെഡ് നിരക്ക് പ്രഖ്യാപനങ്ങൾ കഴിഞ്ഞ ഉടൻ തന്നെ അമേരിക്കൻ ബോണ്ട് യീൽഡ് 3.5%ൽ ക്രമപ്പെടുന്നത് വിപണിക്കൊപ്പം സ്വർണത്തിനും അനുകൂലമാണ്. രാജ്യാന്തര സ്വർണവില തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു.  1650 ഡോളറിലാണ് സ്വർണത്തിന്റെ പിന്തുണ.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com