ADVERTISEMENT

കടപ്പത്ര നിക്ഷേപങ്ങളിൽ താൽപര്യമുള്ളവർ എന്തൊക്കെയാണ് കണക്കാക്കുക? സ്വാഭാവികമായും അതിന് ചാഞ്ചാട്ട സ്വഭാവം കുറവാകണം, മാന്യമായ നേട്ടം ലഭിക്കണം, നികുതിക്ഷമത വേണം, സൗകര്യപ്രദമായ രീതിയിൽ കൈകാര്യം ചെയ്യാനും സാധിക്കണം. ഇങ്ങനെ ഒട്ടേറെ ഘടകങ്ങൾ ആ വഴിയിൽ സമ്മേളിക്കുന്നുണ്ട്.

ഡെറ്റ് നിക്ഷേപകർക്ക്

സാമ്പത്തിക അന്തരീക്ഷം സമ്മർദത്തിലാഴ്ന്നാൽ അനിശ്ചിതത്വം സ്വാഭാവികമാണ്. പലിശനിരക്കിനെക്കുറിച്ചുള്ള പ്രവചനം പോലും ഇപ്പോൾ ദുഷ്‌കരമായിരിക്കുന്നു. ഈ സാഹചര്യത്തിൽ ഡെറ്റ് നിക്ഷേപകർക്കു മുന്നിലുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്ന് അവരുടെ നിക്ഷേപം ഡൈനാമിക് ബോണ്ട് ഫണ്ടുകളിൽ വിന്യസിക്കുകയെന്നതാണ്.

ഈ നിക്ഷേപമാതൃകയിലൂടെ ഫണ്ട് മാനേജർമാർ ശ്രമിക്കുന്നത് പലിശനിരക്കുമായി ബന്ധപ്പെട്ട ചാഞ്ചാട്ടത്തിൽ നേട്ടമുണ്ടാക്കാനാണ്. ഇവിടെ ബോണ്ടിന്റെ കാലയളവുമായി ബന്ധപ്പെട്ടാണ് നേട്ടം നിശ്ചയിക്കപ്പെടുക. 5 വർഷം കാലയളവുള്ള ബോണ്ടാണെങ്കിൽ പ്രിൻസിപ്പൽ തുക തിരിച്ചുകിട്ടാൻ 5 വർഷം എടുക്കുമെന്നാണ് അർഥം.

ബോണ്ടിന്റെ കാലയളവ് ഡൈനാമിക്കായി, അല്ലെങ്കിൽ ചലനാത്മക സ്വഭാവത്തോടെ പലിശനിരക്കിലെ മാറ്റങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയാൽ എല്ലാ തരത്തിലുള്ള വിപണി സാഹചര്യങ്ങളിലും നേട്ടം കൊയ്യാൻ സാധിച്ചേക്കും. ഗവൺമെന്റ് സെക്യൂരിറ്റി കടപ്പത്രങ്ങളിലും കോർപറേറ്റ് കടപ്പത്രങ്ങളിലുമെല്ലാം എത്ര തുക നിക്ഷേപിക്കണമെന്ന കാര്യത്തിൽ ഫണ്ട് മാനേജർ തീരുമാനമെടുക്കുന്നത് പലിശ നിരക്കിന്റെ ദിശ മനസ്സിലാക്കിയ ശേഷമുള്ള വിശകലനത്തിലൂടെയാണ്.

ഐസിഐസിഐ ഓൾ സീസൺ ബോണ്ട് ഫണ്ട്

പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ദീർഘകാലയളവുള്ള സ്കീമെന്ന നിലയിലാണ് പദ്ധതി പ്രവർത്തിച്ചു തുടങ്ങുക. ആ സമയത്തെ മുഴുവൻ ശ്രദ്ധയും കാലയളവ് കുറച്ചു വിപണിയിലെ നഷ്ടം കുറയ്ക്കുന്നതിനായിരിക്കും. മറിച്ച്, പലിശനിരക്കു കുറയുകയാണെങ്കിൽ ഫണ്ട് മാനേജർമാർ ശ്രമിക്കുക പോർട്ഫോളിയോ കാലയളവ് കൂട്ടാനും മെച്യൂരിറ്റി എത്തിക്കാനുമായിരിക്കും.

ഡൈനാമിക് ബോണ്ട് ഫണ്ടുകളിൽ ഐസിഐസിഐയുടെ ഓൾ സീസൺ ബോണ്ട് ഫണ്ട് മികച്ച രീതിയിൽ ശ്രദ്ധ നേടുന്നുണ്ട്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ പദ്ധതിയുടെ കാലയളവ് 2.47 വർഷമെന്ന രീതിയിലാണ് വിശകലനം ചെയ്തിരിക്കുന്നത് 

ലേഖകൻ തിരുക്കൊച്ചി ഫിനാൻഷ്യൽ സർവീസസിന്റെ മാനേജിങ് ഡയറക്ടറാണ്

English Summary : How to Make Benefit from Dynamic Bond Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com