നിക്ഷേപിച്ച പണം രണ്ടു ദിവസത്തിൽ ഇരട്ടിപ്പിച്ച മാജിക് ഓഹരി; വില ഇനിയും ഉയരുമോ?
Mail This Article
ഐ പി ഒ വില 32 രൂപയായിരുന്ന ഐ ആർ ഇ ഡി എ ഓഹരി രണ്ടു ദിവസത്തിൽ 68 രൂപയിൽ കൂടുതൽ ഉയർന്ന ശേഷം 62 രൂപ 70 പൈസയിൽ ആണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ലിസ്റ്റ് ചെയ്ത് രണ്ടു ദിവസത്തിനുള്ളിലാണ് ഇരട്ടിയിലധികം നേട്ടം ഈ ഓഹരി സ്വന്തമാക്കിയത്. നിലവിലിപ്പോൾ വില വീണ്ടും ഒന്നര ശതമാനമുയർന്ന് 64.20 രൂപയിലാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്. എന്നാൽ ഈ വിലക്കൊന്നും ആരും ഈ ഓഹരി വിൽക്കാൻ തയ്യാറല്ല എന്നാണ് അനലിസ്റ്റുകൾ പറയുന്നത്. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഈ കമ്പനി പുനരുപയോഗ ഊർജ പദ്ധതികൾക്ക് സഹായം നൽകുന്നതിന് രൂപീകരിച്ചിരിക്കുന്നതാണ്. പുനരുപയോഗ ഊർജ പദ്ധതികളുടെ പ്രാധാന്യം കൂടുന്നതിനാൽ ഈ ഓഹരി ഇനിയും 'കൂടുതൽ ഊർജത്തോടെ' ഉയരുമെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം. ലോകം മുഴുവൻ പുനരുപയോഗ ഊർജം എന്ന ആശയത്തിലേക്ക് മാറുന്നതോടെ ഇന്ത്യക്കും ഈ മേഖലയിൽ വലിയ സംഭാവന നല്കാനുണ്ടെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ പുനരുപയോഗ ഊർജ പദ്ധതികൾ മൂന്നിരട്ടിയാക്കാൻ 2030 ആകുന്നതോടെ 293 ബില്യൺ ഡോളറിന്റെ നിക്ഷേപം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.എന്നാൽ വർധിച്ചു വരുന്ന ഊർജ ഡിമാൻഡ് കണക്കിലെടുക്കുമ്പോൾ ഈ മേഖലയിൽ ഇന്ത്യയിൽ ഇതിലധികം നിക്ഷേപം വേണ്ടി വരുമെന്നാണ് രാജ്യാന്തര ഏജൻസികൾ പറയുന്നത്.
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക