ആധാര്‍ അധിഷ്ഠിത ഇടപാടുകളില്‍ വര്‍ധന
Mail This Article
ആധാര്‍ അധിഷ്ഠിത പെയ്‌മെന്റ് ചാനലുകള്‍ (എ.ഇ.പി.എസ്) ഉപയോഗിച്ചുള്ള പണമിടപാടുകള്‍ രാജ്യത്ത് വര്‍ധിക്കുന്നു. 2016 മുതല്‍ മൈക്രോ എടിഎം കൂടിയായ എ.ഇ.പി.എസ് ഉപയോഗിച്ചുള്ള ഇടപാടുകളില്‍ 150 ശതമാനം വാര്‍ഷിക വര്‍ധന ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ യു.പി.ഐ സംവിധാനം ഉപയോഗിച്ചുള്ള പണം ഇടപാടുകള്‍ക്ക് താഴെയാണ് ഇപ്പോള്‍ എ.ഇ.പി.എസ്. ഇടപാടുകള്‍.
ഗ്രാമങ്ങളിലെ പെട്ടിക്കടകൾ വഴി ദിവസം 10 ലക്ഷത്തില്‍ അധികം ആളുകളാണ് പണം ഇടപാടുകള്‍ നടത്തുന്നത്. ബയോമെട്രിക് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 3.35 കോടി രൂപയുടെ ഇടപാടുകളാണ് മൈക്രോ എ.ടി.എമ്മുകള്‍ ഉപയോഗിച്ച് മെയില്‍ നടന്നത്. 9,000 കോടി രൂപയുടേതാണ് ഇടപാടുകള്‍. 2018-ല്‍ 20 കോടി ഇടപാടുകള്‍ ആണ് നടന്നത് എങ്കില്‍ 2019-ലെ ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം 14.5 കോടി ഇടപാടുകള്‍ ആണ് നടന്നത്.
സര്‍ക്കാരിന്റെ സബ്‌സിഡി ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് ജനങ്ങളില്‍ എത്തിക്കുന്നതില്‍ മൈക്രോ എ.ടി.എമ്മുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 2015-ലാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഇത്തരം സംവിധാനം ആവിഷ്‌കരിച്ചത്. ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൗണ്ടില്‍ നിന്ന് പി.ഒ.എസ് മെഷീന്റെ സഹായത്തോടെ ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ ചെയ്ത് പണം പിന്‍വലിക്കാന്‍ ഗ്രാമീണരെ സഹായിക്കുന്നതാണ് സംവിധാനം.