ADVERTISEMENT

നാമമാത്ര ഫീസ് കൊടുത്താലൊന്നും ഇനി വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ കിട്ടില്ല. സാധാരണ പൗരന്റെ അറിയാനുള്ള അവകാശത്തിനും വലിയ വില തന്നെ നൽകേണ്ടി വരും. കാരണം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് മറുപടിയായി ഔദ്യോഗിക രേഖകൾ നൽകുന്നതിനുള്ള ഫീസ് സർക്കാർ വർദ്ധിപ്പിച്ചു. നേരത്തെ 2 രൂപയായിരുന്ന A4 സൈസ് പേജിന്റെ നിരക്ക് 3 രൂപയായി ഉയർത്തി. പേജിന് ഒരു രൂപയാണ് വർദ്ധനയെങ്കിലും കൂടുതൽ പേജുകൾ ഉള്ള രേഖകൾ ആവശ്യപ്പെടുമ്പോൾ അപേക്ഷകരുടെ ബാധ്യത കൂടും .

സിഡി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി രേഖ നൽകുന്നതിന് 75 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇത് 50 രൂപയായിരുന്നു. വി വരാവകാശ നിയമത്തിന്റെ മറവിൽ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കു പോലും അപേക്ഷ നൽകി സർക്കാർ വകുപ്പുകളെ വെള്ളം കുടിപ്പിക്കുന്നവർക്ക് ഈ ഫീസ് വർദ്ധന തിരിച്ചടിയാകും.

English Summary : Right to Information Documents will become Costlier

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com