ADVERTISEMENT

സിഡ്നി ∙ വാക്കുതർക്കത്തെത്തുടർന്ന് വിമാനത്തിന്റെ ശുചിമുറിയിൽ കയറി കതകടച്ച മുൻ ഓസ്ട്രേലിയൻ ഓപ്പണർ മൈക്കൽ സ്ലേറ്റർ വിവാദത്തിൽ. 2 വനിതാ സുഹൃത്തുക്കൾക്കൊപ്പം സിഡ്നിയിൽനിന്ന് സ്വന്തം നാടായ വാഗാവാഗയിലേക്കുള്ള യാത്രയിലാണു സംഭവം. വിമാനം 30 മിനിറ്റ് വൈകിപ്പിച്ചതിനും സംഭവം കൈവിട്ടുപോയതിനുമാണ് നടപടി.

സംഭവം ഇങ്ങനെ: ഉച്ചത്തിൽ പരസ്പരം തർക്കിച്ചും വഴക്കുപിടിച്ചുമാണ് സ്ലേറ്ററും സംഘവും വിമാനത്തിൽ പ്രവേശിച്ചത്. ഉടൻ തന്നെ സ്ലേറ്റർ വിമാനത്തിന്റെ ശുചിമുറിയിൽ കയറി വാതിലടച്ചു. പിന്നീടു പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. വിമാനജീവനക്കാരുടെ അഭ്യർഥനയും മുൻ ഓസീസ് ഓപ്പണർ കേട്ടില്ല. തുടർന്ന് സുരക്ഷാജീവനക്കാരെത്തിയാണ് സ്ലേറ്ററെ പുറത്തിറക്കിയത്. സ്ലേറ്ററെ  വിമാനത്തിൽനിന്നും പുറത്താക്കി. ശേഷമാണു വിമാനം പുറപ്പെട്ടത്.

2004ൽ സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ച സ്ലേറ്റർ ഇപ്പോൾ പേരുകേട്ട ടെലിവിഷൻ അവതാരകനും ക്രിക്കറ്റ് കമന്റേറ്ററുമാണ്. ഇംഗ്ലണ്ട് ലോകകപ്പിന്റെ കമന്ററി സംഘത്തിലും സ്ലേറ്ററുണ്ട്. വിമാനത്തിലെ സംഭവങ്ങൾ നിർഭാഗ്യകരമായിപ്പോയെന്നു സ്ലേറ്റർ പിന്നീട് പറഞ്ഞു. ഓസ്ട്രേലിയൻ ടെസ്റ്റ് ബാറ്റിങ് നിരയിലെ മുഖ്യസാന്നിധ്യമായിരുന്ന സ്ലേറ്റർ 5312 റൺസ് നേടിയിട്ടുണ്ട്.

English Summary: Former Australian cricketer Michael Slater has apologised after being removed from a flight for "disruptive" behaviour.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com