ADVERTISEMENT

സെന്റ് ലൂസിയ∙ ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ‘ശക്തി പരീക്ഷിക്കാൻ’ വെസ്റ്റിൻഡീസിലെത്തിയ ഓസ്ട്രേലിയയ്‌ക്ക് തുടർച്ചയായ രണ്ടാം തോൽവി. ആദ്യ മത്സരത്തിലെ തോൽവിയുടെ വേദന മറക്കാൻ രണ്ടാം അങ്കത്തിന് ഇറങ്ങിയ ഓസ്ട്രേലിയയെ ഇത്തവണ കാത്തിരുന്നത് കുറച്ചുകൂടി വലിയ തോൽവി! സെന്റ് ലൂസിയയിലെ ഡാരൻ സമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 56 റൺസിനാണ് വിൻഡീസ് ഓസീസിനെ തോൽപ്പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ വിൻഡീസ് 2–0ന് മുന്നിലെത്തി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 196 റൺസ്. 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 19.2 ഓവറിൽ 140 റൺസിന് പുറത്തായി. കഴിഞ്ഞ ദിവസം 38 റൺസിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയ ഓസ്ട്രേലിയ, ഇത്തവണ 39 റൺസിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയാണ് കൂട്ടത്തോടെ തകർന്നത്. 

നേരത്തെ, ഷിംറോൺ ഹെറ്റ്മെയറിന്റെ തകർപ്പൻ അർധസെഞ്ചുറിയാണ് വിൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഹെറ്റ്മെയർ 36 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 61 റൺസെടുത്തു. ഡ്വെയിൻ ബ്രാവോ (34 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 47), ലെൻഡ്ൽ സിമ്മൺസ് (21 പന്തിൽ ഒരു ഫോറും മൂന്നു സിക്സും 30 റൺസ്), ആന്ദ്രെ റസ്സൽ (എട്ടു പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം പുറത്താകാതെ 24) എന്നിവരുെട പ്രകടനവും വിൻഡീസിന് മികച്ച സ്കോറിലേക്കുള്ള കുതിപ്പിൽ ഇന്ധനമായി. ഓസീസിനായി ആഷ്ടൺ ആഗർ, മിച്ചൽ മാർഷ്, ജോഷ് ഹെയ്‍സൽവുഡ്, മിച്ചൽ സ്റ്റാർക് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിരയിൽ തിളങ്ങിയത് മിച്ചൽ മാർഷ് മാത്രം. 42 പന്തുകൾ നേരിട്ട മാർഷ് അഞ്ച് ഫോറും ഒരു സിക്സും സഹിതം 54 റൺസെടുത്തു. മാർഷിനു പുറമെ രണ്ടക്കം കണ്ടത് ജോഷ് ഫിലിപ്പെ (12 പന്തിൽ 13), മോയ്സസ് ഹെൻറിക്വസ് (21 പന്തിൽ 19) എന്നിവർ മാത്രം. മാത്യു വെയ്ഡ് (0), ആരോൺ ഫിഞ്ച് (6), ബെൻ മക്ഡെർമോട്ട് (7), ഡാന്‍ ക്രിസ്റ്റ്യൻ (9) ആഗർ (ഒന്ന്) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. 

വെസ്റ്റിൻഡീസിനായി ഹെയ്ഡൻ വാൽഷ് നാല് ഓവറിൽ 29 റൺസ് വഴങ്ങി മൂന്നും ഷെൽഡൻ കോട്രൽ മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി. ഫിഡൽ എഡ്വേർഡ്സ്, ആന്ദ്രെ റസ്സൽ, ഡ്വെയിൻ ബ്രാവോ, ക്രിസ് ഗെയ്‍ൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

English Summary: West Indies vs Australia, 2nd T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com