ADVERTISEMENT

ലണ്ടൻ ∙ കോവിഡ് ഭീതിയെത്തുടർന്ന് അനിശ്ചിതകാലത്തേക്കു റദ്ദാക്കിയ ഇന്ത്യ – ഇംഗ്ലണ്ട് 5–ാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഭാവി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ക്രീസിൽ. ടെസ്റ്റിന്റെ ഫലം സംബന്ധിച്ച് യോജിച്ചുള്ള തീരുമാനത്തിലെത്താൻ ഇരു ബോർഡുകൾക്കും കഴിഞ്ഞിട്ടില്ലെന്നും അതിനാൽ തീരുമാനം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ഐസിസിക്കു കത്തെഴുതി.

മത്സരത്തിൽ ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്നും അങ്ങനെയെങ്കിൽ തങ്ങൾക്ക് ഇൻഷുറൻസ് തുക അവകാശപ്പെടാൻ കഴിയുമെന്നുമാണ് ഇംഗ്ലിഷ് ബോർഡിന്റെ വാദം. മത്സരം ഉപേക്ഷിച്ചാൽ തങ്ങൾക്കു 4 കോടി പൗണ്ടിന്റെ (ഏകദേശം 400 കോടി രൂപ) നഷ്ടം വരുമെന്നും അവർ പറയുന്നു. 2 തവണ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നിട്ടും ഇന്ത്യൻ താരങ്ങൾ മത്സരത്തിന് തയാറായില്ലെന്നാണു കത്തിൽ പറയുന്നത്. എന്നാൽ, മത്സരം ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നാന്നു ബിസിസിഐയുടെ നിലപാട്.

English Summary: No Settlement With BCCI as ECB Officially Writes Letter to ICC to Decide Outcome of Manchester Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com