ADVERTISEMENT

ഷാർജ∙ ട്വന്റി20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ ന്യൂസീലൻഡിന് 52 റൺസ് വിജയം. ജയത്തോടെ അഫ്ഗാനിസ്ഥാനെ പിന്നിലാക്കി കിവീസ് ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിൽ രണ്ടാമതെത്തി. ന്യൂസീലൻഡ് ഉയര്‍ത്തിയ 164 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ നമീബിയയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയ്ക്കോ, വാലറ്റത്തിനോ ഒന്നും ചെയ്യാനാകാതെ പോയതാണ് നമീബിയയ്ക്കു തിരിച്ചടിയായത്. ഓപ്പണർ സ്റ്റെഫാൻ ബാർഡ് 22 പന്തിൽ 21 റണ്‍സെടുത്തു. മൈക്കൽ വാൻ ലിങ്കെൻ 25 പന്തിൽ 25 റൺസെടുത്തു പുറത്തായി. സെൻ ഗ്രീൻ (27 പന്തിൽ 23), ഡേവിഡ് വീസ് (17 പന്തിൽ 16) എന്നിവരാണ് നമീബിയയുടെ മറ്റു പ്രധാന സ്കോറർമാർ. കിവീസിനായി ട്രെന്റ് ബോൾട്ട്, ടിം സൗത്തി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

kane-williamson
നമീബിയയ്‌ക്കെതിരായ മത്സരത്തിൽ പുറത്തായി മടങ്ങുന്ന കെയ്ൻ വില്യംസൻ (ട്വിറ്റർ ചിത്രം)

മിച്ചൽ‌ സാന്റ്നർ, ജെയിംസ് നീഷം, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റൺസെടുത്തു. 16 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിലായിരുന്ന ന്യൂസീലൻഡിനെ, പിരിയാത്ത അഞ്ചാം വിക്കറ്റിൽ 76 റൺസ് കൂട്ടുകെട്ട് തീർത്താണ് ഗ്ലെന്‍ ഫിലിപ്സും ജെയിംസ് നീഷമും ചേർന്നു രക്ഷപ്പെടുത്തിയത്. വെറും 36 പന്തിൽനിന്നാണ് ഇരുവരും 76 റൺസടിച്ചത്. 21 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം പുറത്താകാതെ 39 റൺസെടുത്ത ഫിലിപ്സാണ് കിവീസിന്റെ ടോപ് സ്കോറർ. നീഷം 23 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 35 റൺസോടെയും പുറത്താകാതെ നിന്നു.

മാർട്ടിൻ ഗപ്ടിൽ (18 പന്തിൽ 18), ഡാരിൽ മിച്ചൽ (15 പന്തിൽ 19), കെയ്ൻ വില്യംസൻ (25 പന്തിൽ 28), ഡിവോൺ കോൺവേ (18 പന്തിൽ 17) എന്നിങ്ങനെയാണു മറ്റു താരങ്ങളുടെ പ്രകടനം. നമീബിയയ്ക്കായി ബെർനാർഡ് സ്കോൾസ് മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും ക്യാപ്റ്റൻ ജെറാർദ് ഇറാസ്മസ് നാല് ഓവറിൽ 22 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വീസിനും ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 40 റൺസ് വഴങ്ങി.

English Summary: New Zealand vs Namibia, 36th Match, Super 12 Group 2 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com