ബുമ്രയില്ലെങ്കിലെന്താ? ഷമിയും സിറാജുമുണ്ട്; ഇതിലും മികച്ച ഓപ്പണിങ് സ്പെൽ സ്വപ്നങ്ങളിൽ മാത്രം
Mail This Article
‘ഇതിലും മികച്ചൊരു ഓപ്പണിങ് സ്പെൽ സ്വപ്നങ്ങളിൽ മാത്രം; റായ്പുരിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ ബോളിങ്ങിന്റെ തുടക്കം കണ്ട് ആരാധകർ ഇങ്ങനെ പലവട്ടം മനസ്സിൽ പറഞ്ഞിട്ടുണ്ടാകും. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിലും ന്യൂബോളിൽ ഇന്ത്യൻ പേസ് ബോളർമാരുടെ ശക്തി പ്രകടനമാണ് രണ്ടാം ഏകദിനത്തിലെ ഓപ്പണിങ് സ്പെല്ലിൽ കണ്ടത്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേർന്ന് എറിഞ്ഞ ആദ്യ 48 പന്തുകളിൽ കിവീസ് ബാറ്റർമാർക്കു റണ്ണെടുക്കാൻ കഴിയാതെ പോയതു 42 പന്തുകൾ (ഡോട് ബോളുകൾ). ഇതിനിടെ നഷ്ടമായത് 3 വിക്കറ്റുകൾ. 8 ഓവറിൽ കിവീസ് തട്ടിമുട്ടി ഒപ്പിച്ചെടുത്ത 10 റൺസിൽ ഒരെണ്ണം എക്സ്ട്രാ റൺ ആയിരുന്നു.
ആദ്യ 48 പന്തുകൾക്കിടെ ഒരു ബൗണ്ടറി പോലും ന്യൂസീലൻഡ് സ്കോർ ബോർഡിലേക്ക് എത്തിയതുമില്ല. ഏകദിന ക്രിക്കറ്റിലെ ആദ്യ 8 ഓവറിൽ ഇന്ത്യൻ ബോളർമാരുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. ഇവരുടെ സ്പെല്ലുകൾ പൂർത്തിയായപ്പോഴേക്കും മത്സരത്തിന്റെ ഗതി നിർണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു. രണ്ടാം ഏകദിനത്തിൽ 8 വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം.
136
2022നുശേഷം ഏകദിന ക്രിക്കറ്റിൽ കൂടുതൽ പേസ് ബോളിങ് വിക്കറ്റുകൾ ഇന്ത്യയുടെ പേരിലാണ്. 28 മത്സരങ്ങളിൽ 136 വിക്കറ്റ്. 20 മത്സരങ്ങളിൽ 111 വിക്കറ്റ് നേടിയ ന്യൂസീലൻഡാണ് രണ്ടാമത്.
4
ഏകദിന ക്രിക്കറ്റിലെ തന്റെ ആദ്യ ഓവറിൽ മുഹമ്മദ് ഷമി വിക്കറ്റെടുത്തത് 4 വർഷത്തിനുശേഷമാണ്. 26 ഇന്നിങ്സുകൾക്കു മുൻപ് 2019ലായിരുന്നു അവസാന നേട്ടം.
5/15
ഏകദിനത്തിൽ ആദ്യ 5 വിക്കറ്റുകൾ നഷ്ടമായപ്പോഴുള്ള ന്യൂസീലൻഡിന്റെ ഏറ്റവും മോശം സ്കോറാണ് റായ്പുരിലേത്. 11–ാം ഓവറിൽ അഞ്ചാം വിക്കറ്റ് നഷ്ടമാകുമ്പോൾ സ്കോർ ബോർഡിൽ 15 റൺസ് മാത്രം.
മുഹമ്മദ് ഷമി
4 ഓവർ
22 ഡോട് ബോൾ
മെയ്ഡൻ: 1
5 റൺസ്
2 വിക്കറ്റ്
മുഹമ്മദ് സിറാജ്
4 ഓവർ
20 ഡോട് ബോൾ
മെയ്ഡൻ: 1
4 റൺസ്
ഒരു വിക്കറ്റ്
English Summary : India's bowling performance at second ODI against New Zealand