ADVERTISEMENT

ഷാർജ∙ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന പോരാട്ടത്തിൽ ആറു വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്റെ വിജയം. ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ഓൾ റൗണ്ടർ മുഹമ്മദ് നബിയാണു കളിയിലെ താരം. 38 പന്തിൽ 38 റൺസെടുത്ത നബി നേരിട്ട അവസാന പന്ത് സിക്സർ പറത്തിയാണ് അഫ്ഗാനെ വിജയത്തിലെത്തിച്ചത്.

മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. ക്യാപ്റ്റൻ ബാബർ അസം, മുഹമ്മദ് റിസ്‍വാൻ എന്നിവരെ പുറത്തിരുത്തിയാണ് പാക്കിസ്ഥാൻ അഫ്ഗാനെ നേരിട്ടത്. ബാബറിന്റെ അഭാവത്തിൽ ശതബ് ഖാനാണ് പാക്ക് ക്യാപ്റ്റൻ. അഫ്ഗാൻ ബോളർമാർ മത്സരിച്ച് പന്തെറിഞ്ഞപ്പോൾ പിടിച്ചു നിൽക്കാൻ‌ പാക്കിസ്ഥാനു സാധിച്ചില്ല. 32 പന്തിൽ 18 റൺസെടുത്ത ഇമാദ് വസീമാണു പാക്കിസ്ഥാന്റെ ടോപ് സ്കോറർ.

20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയത് 92 റൺസ്. അഫ്ഗാനിസ്ഥാനു വേണ്ടി ഫസൽഹഖ് ഫറൂഖി, മുജീബുർ റഹ്മാൻ, മുഹമ്മദ് നബി എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ചെറിയ വിജയലക്ഷ്യമായതിനാൽ ജാഗ്രതയോടെ കളിച്ച അഫ്ഗാനിസ്ഥാൻ 17.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടം ഞായറാഴ്ച ഷാർജയിൽ നടക്കും.

English Summary: Afghanistan beat Pakistan in T20 Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com