ADVERTISEMENT

ഇതിനുമാത്രം ലോകോത്തര സ്പിൻ ബോളർമാരെ നിങ്ങൾക്ക് എവിടെനിന്നു കിട്ടുന്നു, ഞങ്ങൾക്കൊന്നും ഇങ്ങനെയില്ലല്ലോ? അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനോട് ഈ ചോദ്യം മറ്റു രാജ്യങ്ങളെല്ലാം ചോദിച്ചു പോകും! പ്രത്യേകിച്ച് ഐപിഎലിൽ കഴിഞ്ഞ ദിവസത്തെ രാജസ്ഥാൻ റോയൽസ്– ഗുജറാത്ത് ടൈറ്റൻസ് മത്സരം കൂടി കഴിഞ്ഞതോടെ. മത്സരത്തിൽ രാജസ്ഥാൻ ബാറ്റർമാരെ പിച്ചിൽ നിന്നു പറഞ്ഞു വിടാൻ മുൻപന്തിയിൽ നിന്നത് അഫ്ഗാൻ സ്പിന്നർമാരായ റാഷിദ് ഖാനും നൂർ അഹമ്മദുമായിരുന്നു. റാഷിദ് 4 ഓവറിൽ 14 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ പതിനെട്ടുകാരനായ ഇടംകയ്യൻ സ്പിന്നർ നൂർ 3 ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കി. 

∙ആക്‌ഷനാണ് മെയിൻ

ബോളിങ് ആക്‌ഷനിലെ പ്രത്യേകതയാണ് ഒരു പരിധി വരെ ഇവർ ഇരുവരെയും അപകടകാരികളാക്കുന്നത്. ഒരു മീഡിയം പേസറുടേതിനു സമാനമായ റണ്ണപ്പും ഫോളോ ത്രൂവുമാണ് റാഷിദിനും നൂറിനും ഉള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ ബോളിങ് ഗ്രിപ് നോക്കി, വരാൻ പോകുന്നത് ഓഫ് സ്പിന്നാണോ ലെഗ് സ്പിന്നാണോ ഗൂഗ്ലിയാണോ ഫ്ലിപ്പർ ആണോ എന്നൊന്നും പെട്ടെന്നു മനസ്സിലാക്കാൻ ബാറ്റർമാർക്ക് സാധിക്കില്ല. പന്തുകളിലെ വേരിയേഷന് അനുസരിച്ച് ബോളിങ് ആക്‌ഷനിൽ പ്രകടമായ മാറ്റം വരുത്താത്തതും ഇവരെ പിക് ചെയ്യുന്നതിൽ ബാറ്റർമാരെ കുഴപ്പിക്കുന്നു.

∙വേഗം പ്രധാനം

റാഷിദിന്റെയും നൂറിന്റെയും ബോളിങ് ആക്‌ഷൻ ഏറെക്കുറെ സമാനമാണ്. ഇരുവരുടെയും ബോളിങ് സ്പീഡിലും ഈ സാമ്യം കാണാം. റാഷിദിന്റെ ശരാശരി വേഗം മണിക്കൂറിൽ 97.4 കിലോമീറ്ററാണെങ്കിൽ നൂറിന്റേത് മണിക്കൂറിൽ 98.7 കിലോമീറ്ററാണ്. ഇന്ത്യൻ സ്പിന്നർമാരിൽ രവീന്ദ്ര ജഡേജയെ മാറ്റി നിർത്തിയാൽ മണിക്കൂറിൽ 90 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ സ്ഥിരമായി പന്തെറിയുന്നവരില്ല.

വേഗം കൂടുന്നതനുസരിച്ച് പന്തിന്റെ ഗതി മനസ്സിലാക്കി കളിക്കാൻ ബാറ്റർമാർ പ്രയാസപ്പെടുന്നു. ഇതുമൂലം നൂറിനെയും റാഷിദിനെയും നേരിടുമ്പോൾ ഫ്രണ്ട് ഫൂട്ടിൽ തന്നെ കൂടുതൽ പന്തുകളും കളിക്കാൻ ബാറ്റർമാർ നിർബന്ധിതരാവുകയും സ്കോറിങ് സാധ്യതകൾ പരിമിതപ്പെടുകയും ചെയ്യുന്നു. ഈ സമ്മർദമാണ് പലപ്പോഴും വിക്കറ്റിൽ കലാശിക്കുന്നത്. 

English Summary : Gujarat Titans using Afghan spinners perfectly for IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com