ADVERTISEMENT

ലോക ക്രിക്കറ്റിൽ ആരൊക്കെ വന്നാലും പോയാലും ക്രിക്കറ്റിന് ഒരു രാജാവുണ്ടെങ്കിൽ അത് സർ വിവിയൻ റിച്ചഡ്സും ആരാലും കീഴടക്കാൻ കഴിയാത്ത രാജ്യമുണ്ടെങ്കിൽ അത് വെസ്റ്റിൻഡീസുമാണെന്ന് പറഞ്ഞത് ഇന്ത്യയുടെ 1983 ലോകകപ്പ് ഹീറോസിൽ ഒരാളായ കെ.ശ്രീകാന്താണ്.

തുടർച്ചയായി രണ്ട് ഏകദിന ലോകകപ്പ് നേടി (1975, 1979), പര്യടനം നടത്തിയ രാജ്യങ്ങളിലെല്ലാം വെന്നിക്കൊടി പാറിച്ച്, സ്വന്തം മണ്ണിൽ കളിക്കാനെത്തുന്ന ടീമുകളിലെ ബാറ്റർമാരെ ‘ചോര തുപ്പിച്ച്’ ലോകക്രിക്കറ്റ് അടക്കി ഭരിച്ചിരുന്ന കാലത്തുനിന്നാണ് ഏകദിന ലോകകപ്പിന് യോഗ്യതപോലും നേടാനാകാതെ കരീബിയൻ പട തലതാഴ്ത്തി മടങ്ങുന്നത്.

∙ ക്വാളിഫയറിൽ സംഭവിച്ചത്

ഐസിസി ഏകദിന ടീം റാങ്കിങ്ങിൽ 10–ാം സ്ഥാനക്കാരായാണ് വിൻഡീസ് ക്വാളിഫയർ കളിക്കാൻ എത്തുന്നത്. പ്രാഥമിക റൗണ്ടിൽ സിംബാബ്‌വെ, നെതർലൻഡ്സ് ടീമുകളോടു തോറ്റെങ്കിലും യുഎസ്, നേപ്പാൾ എന്നിവർക്കെതിരായ ജയം അവരെ സൂപ്പർ സിക്സ് റൗണ്ട് വരെ എത്തിച്ചു. എന്നാൽ സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ സ്കോട്‌ലൻ‍ഡിനോട് തോറ്റതോടെ വിൻഡീസിന് പുറത്തേക്കുള്ള വഴിയൊരുങ്ങി.

∙ താരങ്ങളുണ്ട്, ടീമില്ല

ലോക ക്രിക്കറ്റിലെ ഏതൊരു ആഭ്യന്തര ട്വന്റി20 ലീഗ് നോക്കിയാലും അതിലെ പൊന്നുംവിലയുള്ള താരങ്ങളെല്ലാം വെസ്റ്റിൻഡീസുകാരാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഗ്രൗണ്ടിലെ ‘കലാപരിപാടികളിലും’ ഒരുപോലെ തിളങ്ങുന്നവരാണ് വിൻഡീസ് താരങ്ങൾ. എന്നാൽ ഇതിൽ ഭൂരിഭാഗംപേരും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിഞ്ഞുനോക്കാറില്ല. ട്വന്റി20 ലീഗുകൾ ഓടിനടന്നു കളിക്കുന്നതിനിടെ ദേശീയ ടീമിലേക്കുള്ള സിലക്‌ഷനു പോലും പലരും എത്താറില്ല.

∙ അസ്ഥിരത

ഷായ് ഹോപ്, ജേസൻ‍ മുഹമ്മദ്, റോഷ്ടൻ ചേസ്, ജയ്സൻ ഹോൾഡർ, നിക്കോളാസ് പുരാൻ, കാർലോസ് ബ്രാത്‌വെയ്റ്റ്, റോവ്മാൻ പവൽ, കയ്റൻ പൊള്ളാർഡ് തുടങ്ങി പത്തോളം താരങ്ങളാണ് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ വെസ്റ്റിൻഡീസ് ടീമിന്റെ ക്യാപ്റ്റന്മാരായത്. ക്യാപ്റ്റൻസിയിലെ ഈ അസ്ഥിരത ടീം സിലക്‌ഷനിലും പ്രകടനമാണ്.  3 വർഷത്തിനിടെ തുടർച്ചയായി മൂന്നിൽ അധികം മത്സരങ്ങളിൽ ഒരേ ടീമിനെ ഇറക്കാൻ കഴി‍ഞ്ഞിട്ടില്ല.

English Summary : What happened to West Indies?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com