താൻ മരിച്ചതായുള്ള വാർത്തകൾ വേദനിപ്പിച്ചു, ഇത് മരണത്തേക്കാള്‍ ഭയാനകമെന്ന് ഹീത്ത് സ്ട്രീക്ക്
Mail This Article
ഹരാരെ ∙ താൻ മരിച്ചതായുള്ള വാർത്തകൾ വേദനിപ്പിച്ചെന്നും ആളുകൾ വിവരം അന്വേഷിക്കാൻ വിളിച്ചുതുടങ്ങിയതോടെ ഭയം തോന്നിയെന്നും സിംബാബ്‌വെ മുൻ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക്. കാൻസർ ബാധിതനായ സ്ട്രീക്ക് ഏറെനാളായി ചികിത്സയിലാണ്. ഇന്നലെ രാവിലെ സമൂഹമാധ്യമമായ എക്സിലാണ് സ്ട്രീക്ക് മരിച്ചതായി ആദ്യം റിപ്പോർട്ടുകൾ വന്നത്.
വൈകാതെ സ്ട്രീക്കിന് ‘അന്ത്യാഞ്ജലി’ അർപ്പിച്ച് സിംബാബ്‌വെ ക്യാപ്റ്റൻ ഷോൺ വില്യംസിന്റെ പോസ്റ്റും വന്നു. ഇതോടെയാണ് സ്ട്രീക്ക് മരിച്ചതായി ആരാധകർ സ്ഥിരീകരിച്ചത്. എന്നാൽ അൽപസമയത്തിനകം സ്ട്രീക്കിന്റെ മരണവാർത്ത നിഷേധിച്ച് സിംബാബ്‌വെ മുൻ താരവും സ്ട്രീക്കിന്റെ സുഹൃത്തുമായ ഹെൻറി ഒലോങ്ക രംഗത്തെത്തി.
സ്ട്രീക്കുമായുള്ള വാട്സാപ് ചാറ്റ് പങ്കുവച്ച ഒലോങ്ക, സ്ട്രീക്കിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അറിയിച്ചതോടെ ആരാധകർക്ക് ആശ്വാസമായി. നേരത്തേ സ്ട്രീക്കിന്റെ മരണവാർത്ത പങ്കുവച്ചവരിൽ ഒലോങ്കയും ഉണ്ടായിരുന്നു.
English Summary : Heath Streak hurt by rumours of his death on social media