ADVERTISEMENT

ഹരാരെ ∙ താൻ മരിച്ചതായുള്ള വാർത്തകൾ വേദനിപ്പിച്ചെന്നും ആളുകൾ വിവരം അന്വേഷിക്കാൻ വിളിച്ചുതുടങ്ങിയതോടെ ഭയം തോന്നിയെന്നും സിംബാബ്‌വെ മുൻ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക്. കാൻസർ ബാധിതനായ സ്ട്രീക്ക് ഏറെനാളായി ചികിത്സയിലാണ്. ഇന്നലെ രാവിലെ സമൂഹമാധ്യമമായ എക്സിലാണ് സ്ട്രീക്ക് മരിച്ചതായി ആദ്യം റിപ്പോർട്ടുകൾ വന്നത്.

വൈകാതെ സ്ട്രീക്കിന് ‘അന്ത്യാഞ്ജലി’ അർപ്പിച്ച് സിംബാബ്‌വെ ക്യാപ്റ്റൻ ഷോൺ വില്യംസിന്റെ പോസ്റ്റും വന്നു. ഇതോടെയാണ് സ്ട്രീക്ക് മരിച്ചതായി ആരാധകർ സ്ഥിരീകരിച്ചത്. എന്നാൽ അൽപസമയത്തിനകം സ്ട്രീക്കിന്റെ മരണവാർത്ത നിഷേധിച്ച് സിംബാബ്‌വെ മുൻ താരവും സ്ട്രീക്കിന്റെ സുഹൃത്തുമായ ഹെൻറി ഒലോങ്ക രംഗത്തെത്തി.

സ്ട്രീക്കുമായുള്ള വാട്സാപ് ചാറ്റ് പങ്കുവച്ച ഒലോങ്ക, സ്ട്രീക്കിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അറിയിച്ചതോടെ ആരാധകർക്ക് ആശ്വാസമായി. നേരത്തേ സ്ട്രീക്കിന്റെ മരണവാർത്ത പങ്കുവച്ചവരിൽ ഒലോങ്കയും ഉണ്ടായിരുന്നു.

English Summary : Heath Streak hurt by rumours of his death on social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com