ADVERTISEMENT

മുംബൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇര്‍ഫാൻ പഠാനുമായി അ‍ടുപ്പമുണ്ടായിരുന്നെന്നു വെളിപ്പെടുത്തി ബോളിവുഡ് നടി പായൽ ഘോഷ്. പഠാനൊപ്പമുണ്ടായിരുന്ന കാലത്ത് ഗൗതം ഗംഭീർ സ്ഥിരമായി തനിക്കു മിസ്ഡ് കോൾ ചെയ്യുമായിരുന്നെന്നും ഇർഫാൻ പഠാനും ഇക്കാര്യം അറിയാമായിരുന്നെന്നും പായൽ ഘോഷ് എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.

‘‘ഇർഫാൻ പഠാനുമായുള്ള ബന്ധം തകർന്നതോടെ എനിക്കു വയ്യാതായി. വര്‍ഷങ്ങളോളം ജോലി ചെയ്തില്ല. പക്ഷേ ഞാൻ സ്നേഹിച്ച ഒരേയൊരാൾ ഇർഫാൻ പഠാനായിരുന്നു. അതിനു ശേഷം ഞാൻ‌ ആരെയും സ്നേഹിച്ചിട്ടില്ല.’’– പായൽ ഘോഷ് എക്സ് പ്ലാറ്റ്ഫോമിൽ അവകാശപ്പെട്ടു. ഇർഫാൻ പഠാനൊപ്പമുള്ള ചിത്രവും ബോളിവുഡ് നടി പങ്കുവച്ചിട്ടുണ്ട്. പഠാനുമായി അഞ്ചു വർഷത്തോളം ഡേറ്റിങ്ങിലായിരുന്നെന്നാണു നടി പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നു പായൽ ഘോഷ് മുൻപ് പറഞ്ഞിരുന്നു.

‘‘ഗൗതം ഗംഭീർ, അക്ഷയ് കുമാർ എന്നിവരും എന്റെ പിന്നാലെയായിരുന്നു. പക്ഷേ ഞാൻ ഇർഫാൻ പഠാനെ മാത്രമാണു സ്നേഹിച്ചത്. എല്ലാ കാര്യങ്ങളും ഞാൻ ഇർഫാനോടു സംസാരിക്കുമായിരുന്നു. മറ്റുള്ളവരുടെ മിസ്ഡ് കോളുകളും അദ്ദേഹത്തിനു കാണിച്ചുകൊടുത്തിട്ടുണ്ട്.’’– പായൽ ഘോഷ് സമൂഹമാധ്യമത്തിൽ അവകാശപ്പെട്ടു.

സംവിധായകനും നടനുമായ അനുരാഗ് കശ്യപ് തന്നെ പീഡിപ്പിച്ചതായി പായൽ നേരത്തേ പരാതിപ്പെട്ടിരുന്നു. വലിയ താരമായ അക്ഷയ് കുമാർ തന്നോട് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും അക്കാര്യത്തിൽ അദ്ദേഹത്തോടു ബഹുമാനമുണ്ടെന്നും പായൽ വെളിപ്പെടുത്തി. 2014ലാണ് അനുരാഗ് കശ്യപ് തന്നോടു മോശമായി പെരുമാറിയതെന്നും, എന്നാൽ അതിനു തെളിവുകളൊന്നും കൈവശമില്ലെന്നും പായൽ ഒരു ദേശീയ മാധ്യമത്തോടാണു പറഞ്ഞത്. ബോംബെ വെൽവറ്റ് എന്ന സിനിമയുടെ ഷൂട്ടിങ് സമയത്താണ് അനുരാഗ് മോശമായി പെരുമാറിയതെന്നാണ് പായൽ ഘോഷിന്റെ പരാതി.

English Summary:

Payal Ghosh's claims on former cricketers Irfan Pathan, Gautam Gambhir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com