ADVERTISEMENT

മൂടിക്കെട്ടിയ ആകാശം, പച്ചവിരിച്ച പിച്ച്, 6 അടിക്കു മുകളിൽ പൊക്കമുള്ള 4 ബോളർമാർ; ആദ്യ ഓവർ മുതൽ പിച്ചിലെ ബൗൺസും പേസും മുതലാക്കാൻ തുടങ്ങിയ ദക്ഷിണാഫ്രിക്കൻ പേസർമാർ ഇന്ത്യൻ ടോപ് ഓർഡറിനെ വരിഞ്ഞുകെട്ടി. പുൾ ഷോട്ടുകൾക്കു പേരുകേട്ട ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് ‘ബൗൺസ് കെണിയിൽ’ വീണ ആദ്യ ഇന്ത്യൻ ബാറ്റർ. കഗീസോ റബാദയുടെ ബൗൺസർ പുൾ ചെയ്യാനുള്ള രോഹിത്തിന്റെ ശ്രമം ഫൈൻ ലെഗിൽ നാൻഡ്രെ ബർഗറുടെ കയ്യിൽ അവസാനിച്ചു.

പിച്ചിൽ നിന്ന് അപ്രതീക്ഷിത ബൗൺസ് വരാൻ തുടങ്ങിയതോടെ ഫ്രണ്ട് ഫൂട്ടിലേക്കു വരാൻ ഇന്ത്യൻ ബാറ്റർമാർ മടിച്ചു. റബാദയുടെ പന്തിൽ ശ്രേയസ് അയ്യർ ക്ലീൻ ബോൾഡാകാൻ കാരണം ഈ ‘മടിയായിരുന്നു’. 

   നാൻഡ്രെ ബർഗർ, മാർക്കോ യാൻസൻ എന്നീ ഇടംകയ്യൻ പേസർമാരാണ്ബൗൺസറുകൾ എറിയാൻ മുന്നിൽ നിന്നത്. കൗണ്ടർ അറ്റാക്കിലൂടെ റൺ കണ്ടെത്തിയ ഷാർദൂൽ ഠാക്കൂർ, ജെറാൾഡ് കോട്സെയുടെ ബൗൺസർ തലക്കേറ്റതിനു പിന്നാലെ പ്രതിരോധത്തിലേക്കു വലിഞ്ഞു.

English Summary:

South African pacers performance against Indian batting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com