ADVERTISEMENT

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ എം.എസ്.ധോണി ‘തല’യാണെങ്കിൽ രവീന്ദ്ര ജഡേജ ‘ദളപതി’യാണ്. കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ചെന്നൈയ്ക്ക് 7 വിക്കറ്റ് ജയം സമ്മാനിച്ചത് ജഡേജയുടെ മികച്ച ബോളിങ് സ്പെല്ലായിരുന്നു (4 ഓവറിൽ 3ന് 18).  2 ഗംഭീര ക്യാച്ചുകൾകൂടി ആയപ്പോൾ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും ജഡേജ സ്വന്തമാക്കി. 

ജഡേജ– ഐപിഎൽ കരിയർ 

വയസ്സ്: 35

അരങ്ങേറ്റം: 2008

ആകെ മത്സരം: 231

റൺസ്: 2776

ക്യാച്ച്: 100

വിക്കറ്റ്: 156

ടീമുകൾ: രാജസ്ഥാൻ റോയൽസ്, കൊച്ചി ടസ്കേഴ്സ് കേരള, ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ലയൺസ്

ഐപിഎലിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇടംകൈ സ്പിന്നർ– 156 വിക്കറ്റ്

ചെന്നൈ സൂപ്പർ കിങ്സിനായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബോളറാണ് ജഡേജ. 138 വിക്കറ്റ്.  ഡ്വെയ്ൻ ബ്രാവോയാണ് (154 വിക്കറ്റ്) ഒന്നാമത്.

ഐപിഎലിൽ 100 ക്യാച്ച്, 100 വിക്കറ്റ്, 1000 റൺസ് എന്നീ 3 നേട്ടങ്ങളും സ്വന്തമാക്കിയ ഏക താരം. കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരായ മത്സരത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. ഐപിഎലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളിൽ അഞ്ചാമതാണ് ജഡേജ. 231 മത്സരങ്ങളാണ് ജഡേജയുടെ പേരിലുള്ളത്. 255 മത്സരങ്ങൾ തികച്ച എം.എസ്.ധോണിയാണ് ഒന്നാമത്.

സുരേഷ് റെയ്ന കഴിഞ്ഞാൽ (110) ചെന്നൈയ്ക്കായി ഏറ്റവുമധികം ക്യാച്ചുകൾ നേടിയ ഫീൽഡറാണ് ജഡേജ (85). ഐപിഎലിലെ ആകെ ക്യാച്ചുകളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തും ജഡേജയുണ്ട് (100).ഐപിഎലിൽ ഒരു ഓവറിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ ഒരാളാണ് ജഡേജ. 2021ൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഹർഷൽ പട്ടേലിന്റെ ഓവറിൽ 37 റൺസാണ് ജഡേജ നേടിയത്. 2011ൽ കൊച്ചി ടസ്കേഴ്സ് താരം പ്രശാന്ത് പരമേശ്വരന്റെ ഓവറിൽ ക്രിസ് ഗെയ്‌ലും 37 റൺസ് നേടിയിരുന്നു.

ഒരു ടീമിന്റെയും ക്യാപ്റ്റനാകാതെ ഏറ്റവും കൂടുതൽ ഐപിഎൽ മത്സരങ്ങൾ കളിച്ച താരമാണ് ജഡേജ. 2022ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനായി ചുമതലയേൽക്കും മുൻപ് 200 മത്സരങ്ങൾ ജഡേജ പൂർത്തിയാക്കി.

English Summary:

Ravindra Jadeja as premium all-rounder in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com