സിങ് ഈസ് കിങ് ! കിരീടത്തിൽ സംപ്രീതനായി ബയൺ മ്യൂനിക്കിലെ സർപ്രീത്
Mail This Article
കിരീടജയത്തിന്റെ ആവേശത്തിലാണു സർപ്രീത് സിങ്. യൂറോപ്പിലെ ഏതെങ്കിലുമൊരു മുൻനിര ഫുട്ബോൾ ലീഗ് ജയിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ. ബുന്ദസ്‌ലിഗ ചാംപ്യൻമാരായ ബയൺ മ്യൂനിക്ക് ടീമിലെ ഈ അറ്റാക്കിങ് മിഡ്ഫീൽഡർ (21) ‘മനോരമ’യോട് സംസാരിക്കുന്നു.
∙ സ്വപ്നം യാഥാർഥ്യമായി. വളരെ വലിയ മുഹൂർത്തം. ന്യൂസീലൻഡിൽ ജനിച്ചു വളർന്ന ഞാനെന്നും കൊതിയോടെ നോക്കിയിരുന്നതു യൂറോപ്പിലേക്കാണ്. യൂറോപ്പിൽ മുൻനിര ലീഗ് കളിക്കണമെന്നതായിരുന്നു സ്വപ്നം. ഉയർന്ന നിലവാരമുള്ള ഈ ടീമിൽ എത്തിപ്പെട്ടതു ഭാഗ്യമാണ്. ഇവിടെ ഞാനെപ്പോഴും വിദ്യാർഥിയാണ്. ഇപ്പോൾ ചാംപ്യൻ ടീമിന്റെ ഭാഗമാണു ഞാൻ. ഇത് ആദ്യകിരീടം. പല കിരീടങ്ങളിൽ ആദ്യത്തേത് എന്നാശിക്കുന്നു. അവയിലേക്ക് എത്താൻ ഏറെ കഠിനാധ്വാനം ആവശ്യമാണ്.
∙ കുടുംബത്തോടു കടപ്പെട്ടിരിക്കുന്നു. എന്റെ എല്ലാ നേട്ടത്തിലും അവർ പങ്കാളികളാണ്. വിജയത്തിലേക്ക് ഇടിച്ചുകയറണം എന്നാണ് അവരുടെ ആഗ്രഹം. തുടർന്നും വളരണം, കഴിവുകൾ വികസിപ്പിക്കണം.അങ്ങനെ അവരുടെ അഭിമാനമാകണം.
∙ അടുത്ത സീസണിൽ കഴിയുന്നത്ര മത്സരങ്ങൾ കളിക്കണം എന്നാണ് ആഗ്രഹം. മികച്ച പരിശീലക സ്റ്റാഫും പരിചയസമ്പന്നരായ കളിക്കാരും ഉൾപ്പെടുന്ന ഈ ചുറ്റുപാട് ഏറെ സഹായകമാണ്. സഹകളിക്കാർ പരിശീലനത്തിനു മുൻപും അതിനുശേഷവും ചെയ്യുന്ന കാര്യങ്ങൾ പ്രചോദനമാണ്. ആ കഠിനാധ്വാനമാണ് എന്റെ പാഠം. കഠിനാധ്വാനം ഫലം ചെയ്യുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
English Summary: Bundesliga win a dream come true for Bayern's Sarpreet Singh