ADVERTISEMENT
ബ്യൂനസ് ഐറിസ് ∙ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയ്ക്കു മതിയായ ചികിത്സയും കരുതലും നൽകിയില്ലെന്ന കുറ്റം ചുമത്തി താരത്തിന്റെ വൈദ്യസംഘത്തിലെ 7 പേർക്കെതിരെ കേസ്. കുറ്റം തെളിഞ്ഞാൽ മറഡോണയ്ക്ക് മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയ ലിയോപോൾഡ് ലൂക് ഉൾപ്പെടെയുള്ളവർക്ക് 8 മുതൽ 25 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. കേസിന്റെ വാദം ഈ മാസം 31നു തുടങ്ങും. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കവേ കഴിഞ്ഞ വർഷം നവംബർ 25നാണ് അറുപതുകാരനായ മറഡോണ മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com