ADVERTISEMENT

ദോഹ ∙ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരായ അർജന്റീന ടീമിൽ കളിച്ചത് പരുക്കിൽ നിന്നു പൂർണമായി ഭേദമാകാത്ത താരങ്ങളെന്നു സംശയം. വേഗത്തിലും സ്റ്റാമിനയിലും സൗദി അറേബ്യൻ താരങ്ങൾ മികച്ചു നിന്നത് അർജന്റീന താരങ്ങളുടെ ഫിറ്റ്നസ് വലിയ വിമർശനത്തിനു കാരണമായിരുന്നു. പരുക്കിനെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ ക്ലബ് ഫുട്ബോളിൽ നിന്നു മാറി നിന്ന താരങ്ങളാണ് അർജന്റീനയ്ക്കായി ഇറങ്ങിയത്. അർജന്റീനയുടെ സെന്റർ ബാക്ക് ക്രിസ്റ്റ്യൻ റൊമേറോ കാലിലെ പേശി വേദനമൂലം ഇംഗ്ലിഷ് ക്ലബ്ബായ ടോട്ടനം ഹോട്സ്പറിനായി കഴിഞ്ഞ മാസം കളിച്ചിരുന്നില്ല.

ഒരു മാസം ബെഞ്ചിലിരുന്ന റൊമേറോ അർജന്റീന ദേശീയ ടീം ക്യാംപിലേക്കാണ് എത്തിയത്. ക്രിസ്റ്റ്യൻ റൊമേറോയെ അനായാസം മറികടന്നാണ് സാലിഹ് അൽ ഷെഹ്‌രി സൗദിയുടെ ആദ്യ ഗോൾ നേടിയത്. ലിയന്ദ്രോ പരഡേസ്, എയ്ഞ്ചൽ ഡി മരിയ എന്നിവരും ഒക്ടോബർ മാസത്തിൽ ക്ലബ്ബുകൾക്കായി കുറച്ചു സമയം മാത്രമാണ് കളിച്ചത്. പരഡേസ്, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരെ സൗദിയുടെ രണ്ടാം ഗോളിനു ശേഷം അർജന്റീന പിൻവലിക്കുകയും ചെയ്തു. മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാതിരുന്ന റോഡ്രിഗോ ഡി പോളും പ്രതിരോധ താരം നൗവേൽ മൊലിനയും അത്‌ലറ്റിക്കോ മഡ്രിഡിൽ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം കഴിഞ്ഞ മാസങ്ങളിൽ ടീമിൽ ഇടം പിടിച്ചിരുന്നില്ല. 

English Summary : Players who were not fully fit played for Argentina in there first match of FIFA World Cup 2022

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com