ADVERTISEMENT

തുടരെ 2 ലോകകപ്പുകളുടെ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ ജർമനി പുറത്താകുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. പക്ഷേ, അതു സംഭവിച്ചിരിക്കുന്നു. അവിശ്വസനീയമാണെങ്കിലും ജർമനി 2018 ലോകകപ്പിലെ വിധി ആവർത്തിച്ചു. കഴിഞ്ഞ തവണ അവർ പുതിയ ടീമിനെ വാർത്തെടുക്കുന്ന ഘട്ടമായിരുന്നു. പക്ഷേ, ആ പ്രക്രിയയിൽ മുൻ ലോകചാംപ്യൻമാർ പരാജയപ്പെട്ടുവെന്ന് ഇത്തവണത്തെ പ്രകടനം വ്യക്തമാക്കുന്നു.   

ഒരു വിവാദ ഗോളടക്കം ജപ്പാൻ  2–1നു സ്പെയിനിനെ തോൽപിച്ചതോടെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കോസ്റ്ററിക്കയ്ക്കെതിരെ നേടി 4–2 വിജയവും ഹാ‍ൻസി ഫ്ലിക്കിന്റെ ടീമിനെ തുണച്ചില്ല. ഗ്രൂപ്പ് മത്സരങ്ങളിൽ ജപ്പാന്റെ പ്രകടനം അഭിനന്ദനാർഹമാണ്. എന്റെ അഭിപ്രായത്തിൽ ഈ ലോകകപ്പിലെ ഏറ്റവും സർപ്രൈസ് ടീം  ജപ്പാനാണ്. ഓരോ വർഷവും അവർ മെച്ചപ്പെട്ടുവരികയാണ്.  ആക്രമണ ഫുട്ബോൾ കൊണ്ടും വീര്യം ചോരാത്ത താരങ്ങളുടെ വേഗം കൊണ്ടും അവർ വിസ്മയിപ്പിക്കുന്നു. ജപ്പാൻ ഫുട്ബോളിന്റെ കുതിപ്പിൽ ബ്രസീലിന്റെ ഇതിഹാസതാരം സീക്കോയുടെ പങ്ക് വിസ്മരിക്കാനാകില്ല.

പ്രീക്വാർട്ടറിൽ കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സപ്പായ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികൾ. ഈ മത്സരത്തിലും താരതമ്യേന ദുർബലർ ജപ്പാൻ തന്നെ. ഫുട്ബോൾ ഒരു വിനോദമാണെന്നും ആനന്ദിച്ചു വേണം കളിക്കാനെന്നും സ്പെയിൻ കോച്ച് ലൂയിസ് എൻറിക്വെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പക്ഷേ, അതല്ല കളിക്കളത്തിൽ ജപ്പാനെതിരെ കണ്ടത്. അതേസമയം, ഈ ലോകകപ്പിൽ ഫേവറിറ്റുകളായി വളർന്ന ഒരു ടീമേ ഉള്ളൂ– അർജന്റീന. പതുക്കെ അവർ താളം നേടിക്കഴിഞ്ഞു.

English Summary: Football Worldcup 2022 Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com