ADVERTISEMENT

ഡിസംബർ 14, 2022: ലുസെയ്ൽ സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിലെ ആദ്യ സെമിക്കായി ഇരുവരും വീണ്ടും ‌മുഖാമുഖം നിൽക്കുന്നു. 16 ഫുട്ബോൾ വർഷങ്ങളാണ് ഇതിനിടെ കടന്നുപോയത്. രണ്ടുപേരുടെയും ഇടംകയ്യിൽ ക്യാപ്റ്റൻസ് ബാൻഡിന്റെ തിളക്കം. കാമിയോ റോളുകൾ ആടിത്തിമിർക്കുന്ന പോസ്റ്റർ ബോയ്‌സിൽനിന്ന് ഒരു നാടിന്റെ തലപ്പൊക്കത്തിൽ എത്തി നിൽക്കുന്ന 2 താരങ്ങൾ. മെസ്സി അർജന്റീനയുടെ അത്മാവെങ്കിൽ ക്രോയേഷ്യയുടെ ജീവനാഡിയാണു മോഡ്രിച്ച്. 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ എന്ന കൊച്ചുരാജ്യത്തിലെ ഫുട്ബോൾ ആരാധകർക്ക് മെസ്സിയോളംതന്നെ വലിയവൻ. ഒരേ കാലഘട്ടത്തിൽ പന്തുതട്ടി, എൽ ക്ലാസിക്കോ എന്ന താരപ്പോരിൽ ബാർസിലോനയ്ക്കും റയൽ മഡ്രിഡിനുമായി കൊണ്ടും കൊടുത്തും നിവർന്നുനിന്ന 2 പേരുകള്‍; മെസ്സിയും മോഡ്രിച്ചും. ലോകകപ്പ് സെമിയിലെ കിക്കോഫിനു മുൻപുള്ള ഇരുവരുടെയും ഹസ്തദാനവും ആലിംഗനവും കാണാൻ സാധിച്ചവർ ഭാഗ്യശാലികളാണ്. കാരണം ലോക ഫുട്ബോളിൽ ഇത്തരത്തിലൊരു നിമിഷം ഇനി ഉണ്ടായേക്കില്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com