ADVERTISEMENT

റോം∙ പങ്കാളി ജോർജിന റോഡ്രിഗസുമൊത്ത് അവധിക്കാലം ആഘോഷിച്ച് പോര്‍ച്ചുഗൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ആഡംബര നൗകയിൽ ജോർജിനയുമൊത്ത് ഇളം വെയിൽ ആസ്വദിക്കുന്ന ചിത്രം റൊണാൾഡോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. നിമിഷങ്ങൾക്കകം ചിത്രം ആരാധകർ ഏറ്റെടുത്തു. ഭാവിയിൽ വേർപിരിഞ്ഞാൽ സ്വത്തുകള്‍ ജോർജിനയ്ക്കു ലഭിക്കാതിരിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കരാറുണ്ടാക്കിയ വാർത്ത കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്.

‘ബോസിന് വിശ്രമം ആവശ്യം’ എന്നായിരുന്നു ഔദ്യോഗിക അക്കൗണ്ടിൽനിന്ന് ഫെയ്സ്ബുക്ക്, ചിത്രത്തിനു നൽകിയ പ്രതികരണം. അവധിക്കാലം ആഘോഷിക്കാൻ മക്കളെയും റൊണാൾഡോയും ജോർജിനയും ഒപ്പം കൂട്ടിയിട്ടുണ്ട്. ഇറ്റാലിയൻ ദ്വീപായ സാർഡിനിയയിലെ പോർട്ടോ സെർവോയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അവധി ആഘോഷിക്കുന്നതെന്നാണു വിവരം.

അഞ്ച് കാബിനുകൾ ഉൾപ്പെടെ ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളുമുള്ള നൗകയിലാണ് സൂപ്പർ താരവും കുടുംബവുമുള്ളത്. 2020ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ നൗക വാങ്ങിയതാണെന്നും ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി പ്രോ ലീഗ് ഫുട്ബോളിലെ അൽ നസ്ർ ക്ലബ്ബിന്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

2016 മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിനയും ഡേറ്റിങ്ങിലാണ്. ഇറ്റാലിയൻ ഫാഷൻ സ്ഥാപനമായ ഗുച്ചിയുടെ റീട്ടെയ്ൽ സ്റ്റോറിൽവച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും വര്‍ഷങ്ങളായി റൊണാൾ‍ഡോയും ജോർജിനയും ഒരുമിച്ചാണു താമസം. ഇരുവരും വേർപിരിയുകയാണെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും ഭാവിയിൽ പിരിഞ്ഞാലും, ജോര്‍ജിനയ്ക്ക് ഓരോ മാസവും സൂപ്പർ താരത്തിന്റെ കയ്യിൽനിന്നു സാമ്പത്തിക സഹായം ലഭിക്കും. കുട്ടികളുമായി ബന്ധം തുടരാൻ അനുവദിക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. 1,09,000 ഡോളർ (ഏകദേശം 89,40,000 രൂപ) ആണ് ജോർജിനയ്ക്ക് ഓരോ മാസവും ലഭിക്കുക. വേർപിരിയുകയാണെങ്കിൽ ഈ തുക ഉയർത്താമെന്നാണ് ധാരണ.

English Summary: Cristiano Ronaldo's vacation with Georgina Rodriguez

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com