ADVERTISEMENT

സിഡ്നി ∙ ലിൻഡ കെയ്സഡോ.. അർബുദത്തെ അതിജീവിച്ചു കളത്തിലേക്കു മടങ്ങിയെത്തിയതിന്റെ പേരിൽ മാത്രം ആഘോഷിക്കപ്പെടേണ്ട പേരല്ല അതെന്ന് ഇന്നലെ സിഡ്നി ഫുട്ബോൾ സ്റ്റേഡിയം തെളിയിച്ചു. വനിതാ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് മത്സരത്തിൽ, ലിൻഡയുടെ തകർപ്പൻ ഗോളിൽ ജർമനിക്കെതിരെ ലീഡ് നേടിയ കൊളംബിയ രണ്ടുവട്ടം ലോകചാംപ്യന്മാരായവരെ 2–1നു കെട്ടുകെട്ടിച്ചു.  

52–ാം മിനിറ്റിലെ ലിൻഡ നേടിയ ഗോളിൽ കൊളംബിയ മുന്നിലെത്തിയെങ്കിലും അലക്സാന്ദ്ര പോപ്പിന്റെ ഗോളിൽ ജർമനി ഒപ്പമെത്തി. എന്നാൽ, ഇൻജറി ടൈമിന്റെ 7–ാം മിനിറ്റിൽ ഡിഫൻഡർ മാനുവേല വാനെഗാസ് നേടിയ ഗോളിൽ കൊളംബിയ ചരിത്രവിജയം പേരിലാക്കി. സിഡ്നി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചാണ് ആരാധകർ ആ വിജയം ഏറ്റെടുത്തത്. 

ഫിലിപ്പീൻസിനെ 6–0നു തോൽവിയിൽ മുക്കിയ നോർവേ നോക്കൗട്ട് ഉറപ്പാക്കി. സ്വിറ്റ്സർലൻഡിനോടു    ഗോൾരഹിത സമനില വഴങ്ങിയ ന്യൂസീലൻഡ് പുറത്തായി. മൊറോക്കോ 1–0ന് ദക്ഷിണ   കൊറിയയെ   തോൽപിച്ചു. 

English Summary : Women's Football World Cup: Colombia vs Germany football match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com